ഓണാശംസകള്‍

സ്നേഹം പങ്കു വെച്ച് പെരുന്നാള്‍ സന്തോഷം

പ്രവാസത്തിലൂടെ ജീവിതത്തിന്റെ സുന്ദര നിമിഷങ്ങള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നവരുടെ ആഘോഷത്തിന്റെ വീണ്ടെടുപ്പായി പെരുന്നാളിനോടനുബന്ധിച്ച് യൂത്ത് ഫോറം സംഘടിപ്പിച്ച "പെരുന്നാള്‍ സന്തോഷം" മാറി . തിരക്കു പിടിച്ച ഈ മറുനാടന്‍ ജീവിതത്തിനിടയില്‍ പുതിയ തലമുറയുടെ കുടുംബ ബന്ധങ്ങളും സൌഹ്രുദങ്ങളും സോഷ്യല്‍ നെറ്റ് വര്‍ക്കിലെ കേവലം കമ്മന്റുകളിലും ലൈക്കുകളിലും ഒതുങ്ങുന്ന പുതിയ കാലത്തിലെ ആഘോഷ വേളകളിലെ ഇത്തരം കൂടിച്ചേരലുകള്‍ വ്യത്യസ്തമായൊരനുഭവം പകര്‍ന്നു നല്‍കാന്‍ ഉതകുന്നതായി.
യൂത്ത് ഫോറം പ്രസിഡണ്ട് സാജിദ് റഹ്മാന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.  ഒരു മാസത്തെ വ്രതാനുഷ്ടാനം കൊണ്ട് ആര്‍ജ്ജിച്ചെടുത്ത ദൈവിക ബോധവും മൂല്യ ബോധവും ഒരു ദിവസത്തെ ആഘോഷം കൊണ്ട് കളഞ്ഞു കുളിക്കുകയല്ല കൂടുതല്‍ കരുത്തുറ്റതാക്കുകയാണ് വേണ്ടതെന്നദ്ദേഹം പറഞ്ഞു. അഘോഷങ്ങള്‍ അതിന്റെ പ്രഖ്യാപിത നന്മയില്‍ നിന്നും വഴിമാറിപ്പോകുന്ന വര്‍ത്തമാന  കാലത്ത് ഇത്തരത്തിലുള്ള പരിപാടികളുടെ ആവശ്യകതയേറെയാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ഫോറം ദോഹ മേഖല ആക്ടിങ്ങ് പ്രസിഡണ്ട് അലി ഹസ്സന്‍ അദ്യക്ഷതവഹിച്ചു. തുടര്‍ന്ന് ദോഹയിലെ യുവ ഗായകര്‍ അണി നിരന്ന പാട്ടു വിരുന്നും കോമഡി ഷോയും,   ജീനിയസ് യൂത്ത്, മേഡ് ഫോര്‍ ഈച്ച് അദര്‍ തുടങ്ങിയ യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കുമായി വ്യതസ്തങ്ങളായ കലാകായിക മത്സരങ്ങളും അരങ്ങേറി. പ്രോഗ്രാം കണ്‍വീനര്‍ ഷഫീഖ് പരപ്പുമ്മല്‍ നന്ദി പ്രകാശിപ്പിച്ചു

സന്തോഷം പെയ്ത ആഘോഷ രാവ്




സന്തോഷം പെയ്ത ആഘോഷ രാവില്‍ യൂത്ത്ഫോറം ദോഹ മേഖല അണിയിച്ചൊരുക്കിയ പെരുന്നാള്‍ സന്തോഷം വരണ്ടുണങ്ങിയ പ്രവാസ യൌവ്വനത്തിന്റെ മനസ്സില്‍ കുളിര്‍ മഴ പെയ്യിച്ചു. ഔപചാരികതകളുടെ കെട്ടുപിണക്കങ്ങളില്ലാതെ ലാളിത്യം തുളുമ്പിയ അന്തരീക്ഷത്തില്‍ യൂത്ത് ഫോറത്തിന്റെ അമരക്കാരന്‍, പ്രവാസ യുവതയുടെ നായകന്‍ സാജിദ് റഹ്മാന്‍ പരിപാടിക്ക് തുടക്കം കുറിച്ചു. ദോഹ മേഖല ആക്ടിങ്ങ് പ്രസിഡണ്ട് അലി ഹസ്സന്‍ ആമുഖം പറഞ്ഞു.

ആഘോഷ രാവില്‍ സംഗീതത്തിന്റെ പേമാരി പെയ്യിച്ചു കൊണ്ട് ദോഹയിലെ പ്രഗദ്ഭ ഗായകര്‍ അണിനിരന്ന "പാട്ട് വിരുന്ന്" സദസ്സിനെ ഇളക്കി മറിച്ചു. പഴയതും പുതിയതും വിവിധ ഭാഷകളിലുള്ളതുമായ ഗാനങ്ങള്‍ കൊണ്ട് യുവ ഗായകര്‍ ആസ്വാദ്യകരെ കയ്യിലെടുത്തപ്പൊള്‍ ശവ്വാലമ്പിളി വരെ അതില്‍ ലയിച്ചു പോയി. സലാഹ്, മുഹ്സിന്‍ ഷരീഫ്, ആരിഫ ഷരീഫ് തുടങ്ങിയവര്‍ നേത്രുത്വം നല്‍കി.
ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചു കൊണ്ട് ഉസ്മാന്‍ മാരാത്തും സംഘവും വിസിറ്റ് വിസയിലെത്തിയ സാബിറിന്റെ ജീവിതവുമായി വേദി കയ്യടക്കിയപ്പോള്‍ പ്രവാസഭൂമികയില്‍ മനസ്സറിഞ്ഞ് ആര്‍ത്തു ചിരിക്കാന്‍ കിട്ടിയ അവസരം ആരും പാഴാക്കിയില്ല. കണ്ടു മടുത്ത ചാനല്‍ കോമഡി ഷോകളില്‍ നിന്നുമൊക്കെ തികച്ചും വ്യത്യസ്തമായി ഒരു തൊഴിലന്വേഷകനോട് സമൂഹം കാണിക്കുന്ന അവഗണന വരച്ചു കാട്ടുന്നതായി ആ അവതരണം 

അറിവിന്റെ അഗാധതയിലേക്ക് യുവമനസ്സുകളെ നയിച്ച "ജീനിയസ് യൂത്ത്" പ്രോഗ്രാമില്‍ മൂന്നു ഗ്രൂപ്പുകളിലായി സി.ഇ.സി മെമ്പര്‍മാര്‍മാരും പ്രവര്‍ത്തകരും വനിതകളും അണിനരന്നപ്പോള്‍ ആവേശം വനോളമുയര്‍ന്ന മത്സരത്തിനൊടുവില്‍ ടൈബ്രേക്കറില്‍ വനിതകളില്‍ നിന്നും സി.ഇ.സി ടീം വിജയം കൊയ്തെടുത്തു.

യൂത്ത് ഫോറത്തിലെ മികച്ച ദമ്പതിമാരെ കണ്ടെത്താനുള്ള "മേഡ് ഫോര്‍ ഈച്ച് അദര്‍" റിയാലിറ്റി ഷോ കാണികളില്‍ കൌതുകവും ആവേശവും ഉളവാക്കി. ദമ്പതിമാര്‍ക്കിടയിലെ   ചില പൊരുത്തമൊക്കാത്ത മറുപടികള്‍ ചിരിക്കും ചിന്തക്കും ഇട നല്‍കി. എങ്കിലും  മികച്ച പ്രകടനം പുറത്തെടുത്ത് എന്തും വിജയിക്കാനുള്ള പ്രാഗദ്ഭ്യം ഉണ്ടെന്നവര്‍ തെളിയിച്ചു.  റബീഅ സമാന്‍ ഷോ നിയന്ത്രിച്ചു.
ശബ്ദാനുകരണ കലയില്‍ പുതിയ പരീക്ഷണങ്ങളുമായി എത്തിയ ഷമീല്‍ കുറ്റ്യാടിയും പരിപാടിക്ക് പകിട്ടേകി.ഒടുവിലായി സൂപ്പര്‍ ഹിറ്റ് മലയാള ചലച്ചിത്രം സന്ദേശത്തിന്റെ ബിഗ് സ്ക്രീന്‍ പ്രദര്‍ശനവും നടന്നു.

പരിപാടിക്കിടെ റിഫ്രഷ്മെന്റും സംഘാടകര്‍ ഒരുക്കിയിരുന്നു.
വലിയ മുന്നൊരുക്കമോ പ്രചരണമോ ഇല്ലാതെ തിടുക്കത്തില്‍ തയ്യാറാക്കിയതാണെങ്കിലും പരിപാടികള്‍ അതിന്റെ വൈവിധ്യത്താല്‍ ഒന്നിനൊന്നു മികവുറ്റതാക്കാന്‍ പ്രോഗ്രാം കണ്‍വീനര്‍ ഷഫീഖ് പരപ്പുമലിന്റെ നേത്രുത്വത്തിലുള്ള ടീമിനു കഴിഞ്ഞു. പ്രചരണമില്ലാതിരുന്നിട്ടും കടുത്ത ചൂടിനെ ത്രുണവത്കരിച്ച് ഒഴുകിയെത്തിയ പുരുഷാരം ആ കൊച്ചു സൌകര്യത്തിനുള്‍ക്കൊള്ളാന്‍ കഴിയുന്നതിലുമപ്പുറമായിരുന്നു. വന്നവരില്‍ തന്നെ നല്ലൊരു ശതമാനം കുടുംബ സമേതമായിരുന്നു എന്നത് പരിപാടിയുടെ മാറ്റ് കൂട്ടി.

യൂത്ത്ഫോറം പെരുന്നാൾ ആശംസകൾ


ദോഹ: ഒരു മാസം നീണ്ട വ്രത വിശുദ്ധിയുടെ നിറവിൽ ചെറിയപെരുന്നാൾ സമാഗതമായിരിക്കുന്നു. ഈദ് ആഘോഷങ്ങൾ വിഭാഗീയതക്കതീതമായ മാനവിക ഐക്യത്തിന്റെ സന്ദേശമാണ് നൽകുന്നതെന്നും പുതു വിപ്ലവങ്ങളുടെ കാലത്ത് ലോകത്തിന്റെ നാനാദിക്കിലും സമാധാനത്തിന്റെ പുതുയുഗപ്പിറവിക്കായ് കാതോർത്ത്, മനുഷ്യ സ്നേഹത്തിനും സഹാനുഭൂതിക്കും വേണ്ടി മാതൃകയാവണമെന്ന് യൂത്ത്ഫൊറം പെരുന്നാൾ ആശംസയിൽ അറിയിച്ചു. ആഘോഷവേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതം പേറുന്ന ആയിരങ്ങളെ വിസ്മരിക്കരുതെന്നും അവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും യൂത്ത് ഫോറം പെരുന്നാളാശംസയിൽ അറിയിച്ചു.

ഈദ് ആശംസകള്‍


ആസാം റിലീഫ് ദിനം

സ്വാതന്ത്ര്യ ദിനാശംസകള്‍

അസ്മഖ് യൂണിറ്റ് യൂത്ത് മീറ്റ്

യൂത്ത് ഫോറം അസ്മഖ് യൂണിറ്റ് ദോഹ ജദീദിലെ ഐ.വൈ.എ. ഹാളില്‍ യൂത്ത് മീറ്റും ഇഫ്താര്‍ സംഗമവും നടത്തി. യൂണിറ്റ് പ്രസിഡണ്ട് അഫ്സല്‍ ടി.എ. അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡണ്ട് നൌഷാദ് വടുതല റമദാന്‍ സന്ദേശം കൈമാറി. 48 യുവാക്കള്‍ പങ്കെടുത്തു.





















മതേതര ശക്തികളുടെ ശൈഥില്യം സംഘ് പരിവാറിന് മണ്ണൊരുക്കി- കര്‍ണ്ണാടക അമീര്‍

ജമാഅത്തെ ഇസ്ലാമി കര്‍ണ്ണാടക അമീര്‍ ദോഹ ഈവനിങ്ങ് യൂണിറ്റ് റമദാന്‍ സംഗമത്തില്‍ സംസാരിക്കുന്നു.

കര്‍ണ്ണാടകയിലെ മതേതരശക്തികള്‍ ഭിന്നിച്ചതും അവരുടെ ശൈഥില്യവുമാണ് സംഘ് പരിവാര്‍ ശക്തികള്‍ക്ക് അധികാരത്തിലേക്കുള്ള വഴി തുറന്നതെന്നും ദേശീയ തലത്തിലും ഈയൊരു ദുരന്തം ആവര്‍ത്തിക്കുന്നതിനെ ഭയക്കണമെന്നും ജമാഅത്തെ ഇസ്ലാമി കര്‍ണ്ണാടക അമീര്‍ ജ:അബ്ദുല്ല ജാവേദ് പറഞ്ഞു. യൂത്ത് ഫോറം ദോഹ ഈവനിങ്ങ് യൂണിറ്റ് നടത്തിയ റമദാന്‍ സംഗമത്തെ അഭിസം ബോധന ചെയ്തു സംസാരിക്കുകയായിരുന്നു ദോഹയില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ അമീര്‍. നൈതികവും മാനുഷികവുമായ യാതൊരു മൂല്യവുമില്ലാത്ത റെഡ്ഡി സഹോദരന്‍മാര്‍ സ്പോന്‍സര്‍ ചെയ്യുന്ന 30 ഓളം എം.എല്‍.എ.മാരെ വച്ചുള്ള നാടകമാണ് അവിടെ അരങ്ങേറുന്നത്. ഈ സാഹചര്യത്തില്‍ ന്യൂന പക്ഷങ്ങളുടെ ശാക്തീകരണത്തിന് മുന്‍കൈയെടുക്കാന്‍ ജമാഅത്തെ ഇസ്ലാമി പ്രതിജ്ഞാബദ്ധമാണ്. അതിനുള്ള കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നു. എസ്.ഡി.പി.ഐ.യുമായി യാതൊരു നീക്കു പോക്കും നാളിതുവരെയും ഭാവിയിലും ഉണ്ടാകില്ലെന്നും പ്രവര്‍ത്തകരുടെ സംശയങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

ഭരണകൂട ഭീകരതയുടെ ഇരയാണ് അബ്ദുന്നാസര്‍ മ'അദനി. കേരളത്തിലെ അഭ്യസ്ഥ വിദ്യരായ ന്യൂന പക്ഷ വിഭാഗത്തിലെ ചെറുപ്പക്കാരെ വര്‍ഗ്ഗീയ വത്കരിക്കാനും തീവ്രവാദ മുദ്രകുത്തി അന്യവത്കരിക്കാനും  ഭരണകൂടം കണ്ടെത്തിയ ഒരു ഇര മാത്രമാണ് ക്രൌഡ് പുള്ളറായ മ'അദനി. അദ്ദേഹത്തിനു വേണ്ടി നിയമ പോരാട്ടങ്ങള്‍ നടത്താന്‍ സന്നദ്ധ സംഘടനകളെ കൂടി ഉള്‍പ്പെടുത്തി കൊണ്ട് പ്രത്യേക വേദി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 യുവാക്കളില്‍  ധാര്‍മ്മിക ബോധം വളര്‍ത്താനും അവരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനും കര്‍ണ്ണാടകയില്‍ പ്രത്യേക യൂത്ത് വിങ്ങ് രൂപീകരിച്ചിട്ടുണ്ടെന്നും പൊതു പ്രശനങ്ങളില്‍ ഇടപെടാന്‍ സ്വന്തമായി ഒരു മാധ്യമം ഇല്ലെന്നുള്ള പോരായ്മ പരിഹരിക്കുന്നതിന്റെ ആദ്യപടിയായി ഹിറ ലാബ് ആരംഭിച്ചിട്ടുണ്ടെന്നും വൈകാതെ സോളിഡാരിറ്റിയുടെ ശബ്ദവും മാധ്യമ ഇടപെടലുകളും കര്‍ണ്ണാടകയില്‍ നിന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പരിശുദ്ധ  റമദാന്റെ ഈ അവസാന രാവുകളില്‍ പരസ്പരം പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്താന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു കൊണ്ട് അദ്ദേഹം അവസാനിപ്പിച്ചു.

നേരത്തെ ഇഫ്താറിനു ശേഷം യൂണിറ്റ് പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ പ്രഗദ്ഭ വാഗ്മി  എം.എം. മുഹിയുദ്ധീന്‍ സംഗമം ഉദ്ഘാടനം ചെയ്തു. റമദാന്റെ ആത്മാവ് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞോ എന്നുള്ള ഒരു സ്വയം വിരയിലുത്തല്‍ ഓരോരുത്തരും നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്മായില്‍ കോങ്ങാട്, ഫാജിസ് തുടങ്ങിയവര്‍ സംസാരിച്ചു.
 ഉദ്ഘാടനം ജ: എം.എം. മുഹിയുദ്ദീന്‍

യൂത്ത് ഫോറം റയ്യാന്‍‍ മേഖലാ പ്രവര്‍ത്തക സംഗമം

ദോഹ : യൂത്ത് ഫോറം റയ്യാന്‍‍ മേഖലാ പ്രവര്‍ത്തക സംഗമം വെള്ളിയാഴ്ച വൈകുന്നേരം നാലിന് മദീന ഖലീഫയിലെ ഇന്ത്യന്‍ ഫ്രന്റ്സ് സര്‍ക്കിള്‍ ഹാളില്‍ നടന്നു. മേഖലാ പ്രസിഡന്റ്‌ സമീര്‍ കാളികാവ് അധ്യക്ഷത വഹിച്ചു . റമദാനിലെ എണ്ണപ്പെട്ട ദിന രാത്രങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും മരണ സമയത്തെ കുറിച്ചു വിവരം നല്‍കപ്പെട്ട ശേഷം മരിക്കുന്നതിനു മുമ്പ് ലഭിക്കുന്ന എണ്ണപ്പെട്ട ദിവസങ്ങളെന്ന പോലെ ആ ദിനങ്ങളെ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഉല്ബോദിപ്പിച്ചു. ഇസ്ലാമിന്റെ ആത്യന്തിക ലക്ഷ്യത്തിനും പോതുതാല്പര്യങ്ങള്‍ക്കും അനുഗുണമാവും വിധത്തിലല്ലാത്ത കേവല ആത്മീയ വ്യവഹാരങ്ങളെ ഇസ്ലാം അംഗീകരിക്കുന്നില്ല. നോമ്പ് നോല്‍ക്കാന്‍ വേണ്ടി ബദറില്‍ പങ്കെടുക്കാതിരുന്ന പ്രവാചകാനുയായിയെ ചരിത്രത്തില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. ആരാധനകളിലൂടെ ഇസ്ലാമിക പ്രവര്‍ത്തനത്തിന് കരുത്തും ആവേശവും ലഭിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 'പരലോക ജീവിതം' എന്ന വിഷയത്തില്‍ യൂസുഫ് പുലാപ്പറ്റ മുഖ്യ പ്രഭാഷണം നടത്തി. ഭൂമിയിലെ മനുഷ്യ ജീവിതത്തിന്റെ അനിവാര്യതയാണ് കര്‍മ ഫലങ്ങള്‍ ഏറ്റുവാങ്ങാനുള്ള പരലോക ജീവിതമെന്ന് അദ്ദേഹം പറഞ്ഞു. മരണം ദുനിയാവിലെ എല്ലാ ആസ്വാദ്യതകളെയും
നശിപ്പിക്കുമെന്ന യാഥാര്‍ത്ഥ്യം സദാ ഓര്‍ത്തുകൊണ്ടിരിക്കണമെന്നാണ് പ്രവാചക നിര്‍ദ്ദേശം. മരണ ശേഷം മനുഷ്യന് എന്താണ് സംഭവിക്കുകയെന്ന് അല്ലാഹു അറിയിച്ചു തന്നിരിക്കുന്നു. പരലോക ജീവിതത്തിലെ വിജയ പ്രതീക്ഷയില്‍ മരണത്തെ സന്തോഷ പൂര്‍വ്വം സ്വീകരിക്കാന്‍ കഴിയണമെന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു.
ശേഷം നടന്ന ഖുര്‍ആന്‍ ക്വിസ് മത്സരത്തിനു മേഖലാ വൈസ് പ്രസിഡന്റ്‌ സകരിയ നേതൃത്വം നല്‍കി. ഗറാഫ, ദഫ്ന, മദീന ഖലീഫ യൂണിറ്റുകള്‍ യഥാക്രമം ഒന്ന്, രണ്ടു, മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് കേന്ദ്ര ജനറല്‍ സെക്രടറി മുഹമ്മദ്‌ റാഫി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇഫ്താറോട് കൂടി പരിപാടികള്‍ അവസാനിച്ചു.



 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons