മ'അദനിക്ക് നീതി ലഭ്യമാക്കണം - പ്രവാസി സംഘടനകള്‍ 



പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയോടുള്ള നീതിനിഷേധം മനുഷ്യത്വത്തെയൂം ജനാധിപത്യത്തെയും അപകടപ്പെടുത്തുന്നതാണെന്നും കോടതി നടപടികള്‍ വേഗത്തിലാക്കി അദ്ദേഹത്തിന് അടിയന്തരമായി നീതി ലഭ്യമാക്കണമെന്നും ഖത്തറിലെ വിവിധ പ്രവാസി സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പത്ത് വര്‍ഷത്തെ കാരാഗൃഹവാസത്തിന് ശേഷം നിരപരാധിയെന്ന് കണ്ട് വിട്ടയക്കപ്പെട്ട മഅ്ദനിക്ക് സമാന സാഹചര്യം വീണ്ടും അഭിമുഖീകരിക്കേണ്ടിവന്നത് ദു:ഖകരമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.
വിചാരണ കൂടാതെ ശിക്ഷിക്കാന്‍ ലോകത്തെ ഒരു ഭരണഘടനയും നീതിന്യായ വ്യവസ്ഥയും അനുവദിക്കുന്നില്ല. വിചാരണത്തടവിന്‍െറ പേരില്‍ ജയിലറകളില്‍ ഹോമിക്കപ്പെട്ട അദ്ദേഹത്തിന്‍െറ പത്ത്വര്‍ഷത്തെ യൗവ്വനത്തോട് ജനാധിപത്യ സമൂഹം കടപ്പെട്ടിരിക്കെ ജാമ്യം പോലും നിഷേധിക്കപ്പെടുന്ന മറ്റൊരു വിചാരണ തടവ് ഗുരുതരമായ പൗരാവകാശ ലംഘനവും ഇന്ത്യന്‍ ജനാധിപത്യത്തിന്‍െറ അന്തസ്സത്തയെ ചോര്‍ത്തിക്കളയുന്നതുമാണ്. അടിയന്തര മാനുഷിക പരിഗണന അര്‍ഹിക്കുന്ന വിഷയമെന്ന നിലയില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കേരളത്തിലെ ഭരണ, പ്രതിപക്ഷങ്ങളും മനുഷ്യാവകാശ സംഘനകളും ആവശ്യപ്പെട്ടിരിക്കെ പ്രവാസി സമൂഹത്തിനും ഇക്കാര്യത്തില്‍ ഉത്കണ്ഠയുണ്ട്.
മഅ്ദനി നേരിടുന്ന മനുഷ്യാവകാശലംഘനത്തിനെതിരെ നീതിയില്‍ വിശ്വസിക്കുന്ന എല്ലാവരും രംഗത്തുവരണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന് പൗരാവകാശം നിഷേധിക്കപ്പെടുന്നത് ഭീതിജനകമാണെന്നും ഇതിലേക്ക് മലയാളി പ്രവാസി സമൂഹത്തിന്‍െറ ശ്രദ്ധ പതിയണമെന്നും പ്രസ്താവനയില്‍ പറയുന്നു. ജോപ്പച്ചന്‍ തെക്കേക്കൂറ്റ് (ഇന്‍കാസ്), പി.എന്‍ ബാബുരാജ് (സംസ്കൃതി), പി.എസ്.എച്ച് തങ്ങള്‍ (കെ.എം.സി.സി), കെ.ടി അബ്ദുറഹ്മാന്‍ (ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍), കെ.എന്‍ സുലൈമാന്‍ മദനി (ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍), കെ.ടി ഫൈസല്‍ (ഖത്തര്‍ മുസ്ലിം ഇസ്ലാഹി സെന്‍റര്‍), അബ്ദുസലാം കൂട്ടായ് (പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം), എം.എം മൗലവി (ഐ.എം.സി.സി), സാജിദ്റഹ്മാന്‍ എം.എ (യൂത്ത് ഫോറം), ത്വാഹിര്‍ പി. (മാക് ഖത്തര്‍), സുധീര്‍ അബൂബക്കര്‍ (എഡ്മാഖ്), മുഹമ്മദലി പേള്‍ (മംവാഖ്), റഷീദ് അഹമദ് (സൗത്ത് കേരള ഇസ്ലാമിക് അസോസിയേഷന്‍), അബ്ദുറഹ്മാന്‍ എച്ച്. (മാപ് ഖത്തര്‍), ഷമീര്‍ വലിയവീട്ടില്‍ (ഫോകസ് ഖത്തര്‍), അബൂബക്കര്‍ ഖാസിമി (കേരള ഇസ്ലാമിക് സെന്‍റര്‍), അബ്ദുറഷീദ് വി.എ (തൃശൂര്‍ ജില്ലാ ഇസ്ലാമിക് അസോസിയേഷന്‍) എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുള്ളത്.

പ്രവാസി കായികമേള രജിസ്ട്രേഷന്‍ പൂര്‍ത്തിയായി.



ഖത്തര്‍ ദേശീയ കായികദിനത്തോടനുബന്ധിച്ച് മലയാളി പ്രവാസികളുടെ ശാരീരികവും കായികവുമായ മികവുകള്‍ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ യൂത്ത് ഫോറം സംഘടിപ്പിക്കുന്ന പ്രഥമ പ്രവാസി കായികമേളയുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. ഖത്തറിലെ വിവിധ പ്രവാസി സംഘടനകളുടെ ടീമുകള്‍ മാറ്റുരക്കുന്ന കായികമേളയില്‍  ഓട്ടം (100 മീറ്റര്‍, 200മീറ്റര്‍, 1500 മീറ്റര്‍), ലോംഗ് ജമ്പ്, ഹൈ ജമ്പ്, ജാവലിന്‍ ത്രോ, ഷോട്ട് പുട്ട്, പഞ്ച ഗുസ്തി തുടങ്ങിയ വ്യകതിഗത ഇനങ്ങളിലും 4X100 റിലേ, വോളിബാള്‍, ബാഡ്മിന്റണ്‍, വടം വലി തുടങ്ങിയ ടീം ഇനങ്ങളിലുമാണ് മത്സരം നടക്കുക. ഇങ്കാസ് കോഴിക്കോട്, മാപ് ഖത്തര്‍, മാക് കോഴിക്കോട്, വെപെക്സ് ത്രിശൂര്‍, ദിവ കാസറഗോഡ്, കിംസ് ഖത്തര്‍, , ടി.ഡി.ഐ.എ. ത്രിശൂര്‍, പ്രവാസി വടകര, കോഴിക്കോട് പ്രവാസി അസോസിയേഷന്‍, മതിലകം പ്രാദേശിക കൂട്ടായ്മ, ചെറിയ കുമ്പളം കൂട്ടായ്മ,  കെ.ഡി.ഐ.എ. കണ്ണൂര്‍, സ്കിയ, കൊടീയത്തൂര്‍ ഏരിയ സര്‍വ്വീസ് ഫോറം, യൂത്ത് ക്ലബ്ബ് അല്‍ ഖോര്‍, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍  തുടങ്ങിയ സംഘടനകളാണ്, മത്സര രംഗത്തുള്ളത്.

 ഫെബ്രുവരി 8 ന്  ടീമുകള്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റോടെ കായികമേള ആരംഭിക്കും. 8 ആം തീയ്യതി വെള്ളിയാഴ്ച പ്രാഥമിക റൌണ്ട് മത്സരങ്ങളും  ദേശീയ കായിക ദിനമായ 12 ആം തീയ്യതി ചൊവ്വാഴ്ച  ഫൈനല്‍ റൌണ്ട് മത്സരങ്ങളും നടക്കും . ഉദ്ഘാടന - സമാപന സെഷനുകളില്‍ കായിക രംഗത്തെ പ്രഗദ്ഭ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

യൂത്ത് ഫോറം ഇന്റര്‍ സോണ്‍ ക്രിക്കറ്റ് ഐന്‍ ഖാലിദ് ചാമ്പ്യന്‍മാര്‍


യൂത്ത് ഫോറം സം ഘടിപ്പിച്ച ഇന്റര്‍ സോണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റയ്യാനെ 5 വിക്കറ്റിനു തോല്‍പ്പിച്ച് ഐന്‍ ഖാലിദ് ചാമ്പ്യന്മാരായി. ആവേശം മുറ്റിയ മത്സരത്തില്‍ റയ്യാന്‍ ഉയര്‍ത്തിയ 63 റണ്‍സ് വിജയ ലക്ഷ്യം അവസാന ഓവറിലെ അഞ്ചാം പന്തിലാണ്, സിക്സറിലൂടെ ഐന്‍ ഖാലിദ് പിന്നിട്ടത്. ദോഹ മൂന്നാം സ്ഥാനക്കാരായി. ഓള്‍ റൌണ്ട് മികവ് പുറത്തെടുത്ത ഐന്‍ ഖാലിദ് ടീമിലെ അല്‍താഫ് മാന്‍ ഓഫ് ദ മാച്ചും ഒരു അര്‍ദ്ധ ശതകം ഉള്പ്പടെ വെടിക്കെട്ട് ബാറ്റിങ്ങ് കാഴ്ചവച്ച ദോഹയുടെ കെ.ടി.ആദില്‍ മാന്‍ ഓഫ് ദ സീരീസുമായി. വിജയികള്‍ക്കുള്ള ട്രോഫികള്‍ യൂത്ത് ഫോറം പ്രസിഡണ്ട് സാജിദ് റഹ്മാന്‍ വൈസ് പ്രസിഡണ്ട് ഫിറോസ് കോതമംഗലം തുടങ്ങിയവര്‍ വിതരണം ചെയ്തു.






















വിഷ്വല്‍ മീഡിയ രംഗത്തും ഓണ്‍ലൈന്‍ അക്ടിവിസതിലും ഇടപെടലുകള്‍ ശക്തമാക്കുക : യൂത്ത് മീറ്റ്‌


ദോഹ യുണിറ്റ്, 'നറ്റിവ് ബാപ്പ : സ്ക്രീനിംഗ് & ഡിസ്കഷന്‍' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച യൂത്ത് മീറ്റ്‌ അവതരണ മികവ് കൊണ്ടും പങ്കാളിത്ത ബാഹുല്യം കൊണ്ടും ശ്രദ്ധേയമായി. ഉത്ഘാടനം ചെയ്തു സംസാരിച്ച ഹാരിസ് എടവന, നറ്റിവ് ബാപ്പ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയം വളരെ മനോഹരമായി അവതരിപ്പിച്ചു. സിനിമ രംഗത്തും വിഷ്വല്‍ മീഡിയ രംഗത്തും ഒരു വിഭാഗത്തെ മാത്രം റ്റര്‌ഗെറ്റൈസ് ചെയ്തു കൊണ്ട് അവരുടെ ആത്മ വിശ്വാസവും പ്രതികരണ ശേഷിയും നഷ്ടപ്പെടുത്താനുള്ള കുടില തന്ത്രം ഇന്ന് സര്‍വ സാധാരണ മാണെന്നും ഇത്തരം പ്രവണതകളെ ചെറുത്ത് തോല്പി ക്കാന്‍ കലയെയും ആധുനിക ഓണ്‍ലൈന്‍ സിനിമ മീഡിയകളെയും നാം പരമാവധി ഉപയോഗിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഉസ്മാന്‍ മാരാത്ത് പരിപാടി നിയന്ത്രിച്ചു. നവ മാധ്യമങ്ങളില്‍ ഇസ്ലാമിനും മുസ്ലിംകല്‌ക്കുമെതിരില്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുമ്പോള്‍ നമുക്ക് വേണ്ടത് 'ആണായിട്ടോരയല്‍വാസി' യല്ല; പകരം നറ്റിവ് ബപയെ പോലുള്ള രാഷ്ട്രീയ പ്രാധാന്യവും കലാ മൂല്യവുമുള്ള സിനിമകളും ഹ്രസ്വ ചിത്രങ്ങളും ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ആളുകളിലേക്ക്‌ സന്ദേശങ്ങള്‍ എത്തിക്കാന്‍ യുട്യൂബ്, ഫേസ്ബുക്ക്‌ തുടങ്ങിയ നവ മാധ്യമങ്ങള്‍ വളരെ ഉപയോഗപ്രദമാണെന്നും നാം അതിനെ സര്‍ഗല്‍മകമായി ഉപയോഗിക്കണമെന്നും ചര്‍ച്ചക്ക് നേതൃത്വം നല്‍കിക്കൊണ്ട് മാരാത്ത് പറഞ്ഞു . 

സദസ്യരുടെ ഇടപെടലുകളും വികാര പ്രകടനങ്ങളും പരിപാടിക്ക് കൊഴുപ്പേകി. യുണിറ്റ് പ്രസിഡണ്ട്‌ അനൂപ്‌ ഹസന്‍ സ്വാഗതമാശംസിച്ച യൂത്ത് മീറ്റില്‍ സാബിര്‍ ഓമശ്ശേരി ഖിറാഅത്ത് നടത്തി. യൂത്ത് ഫോറം കേന്ദ്ര സെക്രട്ടറി മുഹമ്മദ്‌ റാഫി യൂത്ത് ഫോറത്തെ പരിചയപ്പെടുത്തി പരിപാടി സമാപിപ്പിച്ചു. 

 




പത്രത്താളിലൂടെ







യൂത്ത് ഫോറം റിപ്പബ്ലിക് ദിനമാഘോഷിച്ചു.


നയ നിലപാടുകളില്‍ രാജ്യത്തിന്റെ പാരമ്പര്യവും അഖണ്ഠതയും  ഭരണ ഘടനയുടെ മഹത്വവും കാത്തു സൂക്ഷിച്ചും രാജ്യത്തിനു മുന്നോട്ട് കുതിക്കാന്‍ കഴിയട്ടെയെന്ന് യൂത്ത് ഫോറം സാം സകാരിക വിഭാഗം സെക്രട്ടറി അഹമ്മദ് ഷാഫി പറഞ്ഞു. യൂത്ത് ഫോറം ഹാളില്‍ നടന്ന റിപ്പബ്ലിക്ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . മതേതരവും വിശാലവുമായ നമ്മുടെ ഭരണഘടന ജനകീയ വിപ്ലവത്തിലൂടെ അധിക്കാരത്തിലേറിയ പശ്ചിമേശ്യന്‍ രാജ്യങ്ങള്‍ മാത്രുകയാക്കുന്നുവെന്നത് നമുക്ക് അഭിമാനം നല്‍കുന്നതാണ്. പ്രവാസികളായി കഴിയുമ്പോളും രാജ്യത്തോടുള്ള കൂറും സ്നേഹവും കാത്തുസൂക്ഷിക്കണമെന്നും യൂത്ത് ഫോറം ആഹ്വാനം ചെയ്തു. ദോഹ മേഖല പ്രസിഡണ്ട് നൌഷാദ് വടുതല അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ഡൊക്യുമെന്ററി പ്രദര്‍ശനം, ദേശ ഭക്തിഗാനം  ഇന്ത്യയുടെ ഭാവി എന്ന വിഷയത്തിലുള്ള ചര്‍ച്ച,ചരിത്ര ക്വിസ് തുടങ്ങിയ പരിപാടികള്‍ അരങ്ങേറി. മുഹമ്മദ് ഒഞ്ചിയം, സാലിം വേളം, നിസ്താര്‍ ഗുരുവായൂര്‍ തുടങ്ങിയവര്‍ നേത്രുത്വം നല്‍കി.

റിപ്പബ്ലിക് ദിനാഘോഷം


യൂത്ത് ഫോറം ദോഹ മേഖല സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ദിനാഘോഷം ജനുവരി 26 വൈകീട്ട് 8 മണിക്ക് യൂത്ത് ഫോറം ഹാളില്‍ നടക്കും. പരിപാടിയുടെ ഭാഗമായി ഡോക്യുമെണ്ടറി പ്രദര്‍ ശനവും ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണഘടനയെയും സംബന്ധിച്ച ചര്‍ച്ചയും ചരിത്ര ക്വിസും ദേശഭക്തി ഗാനാലാപനവും അരങ്ങേറും. .

പത്രവപ്രവര്‍ത്തകന്‍ പ്രചാരണങ്ങള്‍ക്കുമപ്പുറത്തുള്ള സത്യമാന്വേഷിക്കണം : എ. റഷീദുദ്ദീന്‍


ദോഹ: പ്രചാരണങ്ങള്‍ക്കുമപ്പുറത്തുള്ള സത്യം കണ്ടെത്താന്‍ സഹായകമായ അന്വേഷണം നടത്തുമ്പോളെ യഥാര്‍ത്ഥ വസ്തുതകള്‍ കണ്ടെത്താന്‍ പത്രവപ്രവര്‍ത്തകന്‍ സാധികുകയുള്ളുവെന്നുമാധ്യമ പ്രവര്‍ത്തകനും വോയ്സ് ഓഫ് കേരള റേഡിയോ കണ്‍സള്‍ട്ടന്‍റ് എഡിറ്ററുമായ എ. റഷീദുദ്ദീന്‍ അഭിപ്രായപ്പെട്ടു. യൂത്ത്ഫോറം സംഘടിപ്പിച്ച പത്രപ്രവര്‍ത്തകര്‍ക്കുള്ള ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഷ്ടമുള്ളത്‌ പറയാനുള്ള സ്വാതന്ത്ര്യമല്ല പത്രപ്രവര്‍ത്തനം. വായനക്കാരനും സംഭവങ്ങള്‍ക്കും ഇടയില്‍ നിന്ന് കൊണ്ട് വസ്തുതകള്‍ വിവരിക്കുക മാത്രമാണ് മാധ്യമ പ്രവര്‍ത്തകന്‍ ചെയ്യുന്നത്.       
അയച്ചുകിട്ടിയതും മുന്നിലെത്തിയതുമായ വാര്‍ത്തകള്‍ എടുത്ത്‌ കൊടുക്കുന്നത് വലതുപക്ഷരീതിയും വാര്‍ത്തകള്‍ തേടിപ്പോവുകയും കണ്ടെത്തുകയും ചെയ്യുന്നത് പത്രപ്രവര്‍ത്തനത്തിലെ ഇടതുപക്ഷ രീതിയാണെന്നും അദ്ദേഹം പറഞ്ഞു. ബ്യൂറോക്രസി വിഴുങ്ങിയ മാധ്യമ പ്രവര്‍ത്തനമാണ് ഇന്ന് നടക്കുന്നത്. മീഡിയക്കകത്തു തെന്നെ വലിയ നിയന്ത്രണങ്ങളുള്ളതിനാല്‍ സത്യമാനോഷിച്ച് നിരന്തരം പിറകെ പോകുന്ന ജനപക്ഷ പത്രവര്ത്തകരെ കണ്ടെത്തുക പ്രയാസമായെന്നും അദ്ദേഹം പറഞ്ഞു.  ശില്പശാലയിലെ അംഗങ്ങള്‍ ചര്‍ച്ചയില്‍  പങ്കെടുത്തു. ഹകീം പെരുമ്പിലാവ്‌ അദ്ദ്യക്ഷത വഹിച്ച പരിപാടിയില്‍ താജ് ആലുവയും സംസാരിച്ചു.

സ്ത്രീ സ്വന്തം ശരീരത്തിന്റെ ഉടമസ്താവകാശതിനായി സമരം നടത്തേണ്ട അവസ്ഥയില്‍ : യൂത്ത് ഫോറം സ്ത്രീ പക്ഷ ചര്‍ച്ച


സ്ത്രീക്ക് ആത്മാവുണ്ടെന്ന് വാദിച്ച് സ്ഥാപിക്കേണ്ടി വന്ന സ്ത്രീ
സമൂഹത്തിനു അവളുടെ ശരീരത്തിന്റെ ഉടമസ്താവകാശം പുരുഷനില്‍ നിന്ന്
വിട്ടുകിട്ടാന്‍ സമരം നടത്തേണ്ടുന്ന അവസ്ഥയിലാണെന്നു യൂത്ത് ഫോറം ദോഹ
മേഖല  സംഘടിപ്പിച്ച സ്ത്രീ പക്ഷ ചര്‌ച്ച ചൂണ്ടിക്കാണിച്ചു . സ്തീ:
സമൂഹവും അധികാരവും എന്നാ ടൈറ്റിലില്‍ യൂത്ത് ഫോറം ഹാളില്‍
സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ നദ ടി കെ വിഷയം അവതരിപ്പിച്ചു ..
ആരോഗ്യകരം ആയ സ്ത്രീ പുരുഷ ബന്ധങ്ങള്‌ക്ക് ഇന്ത്യന്‍ സമൂഹത്തില്‍
ന്ലന്‌ല്ക്കുന ഫ്യൂടല്‍ മനസ് തടസം നില്‍ക്കുന്നതായി വിഷയാവതരണതില്‌
ചൂണ്ടിക്കാണിച്ചു .. പ്രകൃതി യു .എ , വൃന്ദ നായര്‍ , നഹിയ ടീച്ചര്‍ , സി . ആര്‍.  മനോജ്‌ , കെ .ടി . മുബാറക്  ചര്‌ച്ചയില
പങ്കെടുത്തു സംസാരിച്ചു ..ബാലാസം_ഗങ്ങളെ കേവല ലൈംഗീകതയുമായി മാത്രം
ബന്ധിപ്പിക്കുന്നതിനു പകരം അത് പുരുശാധികാര വ്യ്വസ്ഥയുടെ
ഇരകള്‌ക്കെതിരെയുള്ള ആയുധം എന്നാ നിലക്ക് വിമര്‌ശിക്കപ്പെടണം.
കുടുംബങ്ങളില്‌ നിന്ന് തന്നെ പഠിച്ച് ശീലിക്കുന്ന ആണ്‍ മേല്‌കോയ്മയാണു
സമൂഹത്തില്‍ കൈയേറ്റം ആയി മാറുന്നത്. കുടുംബത്തിന്റെ വിശുദ്ധി കാത്തു
സൂക്ഷിക്കുകയും ജനാധിപത്യ വാത്കരിക്കുകയും ചെയ്യുക എന്നത്
അത്യന്താപേക്ഷിതം ആണു ..
യൂത്ത് ഫോറം ആക്ടിംഗ പ്രസിഡന്റ് എസ എ ഫിറോസ്‌ അധ്യക്ഷത വഹിച്ചു ..
സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷ ഉറപ്പ് വരുത്തുന്നതില ഭരണ
കൂടങ്ങളൂറ്റെ പരാജയം ജനാധിപത്യ സമൂഹത്തില്‍ അപമാനകരം ആണെന്നു അദ്ദേഹം
പരഞ്ഞു ..യൂത്ത് ഫോറം ദോഹ മേഖല പ്രസിഡന്റ് നൗഷാദ് വടുതല  സ്വാഗതം ആശംസിച്ചു .മേഖല സെക്രടറി മുഹമ്മദ്‌ നന്ദി പറഞ്ഞു .

മ'അദനിക്ക് നീതി ലഭ്യമാക്കണം യൂത്ത് ഫോറം സംഗമം


ഏതൊരു ഇന്ത്യന്‍ പൌരനുമുള്ള നീതിയും അവകാശവും വികലാംഗനും നിത്യ രോഗിയുമായ മ'അദനിക്ക് ലഭ്യമാക്കണമെന്നും  വിചാരണ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും അതുവരെ മതിയായ ചികിത്സ ഉറപ്പുവരുത്തണമെന്നും യൂത്ത് ഫോറം സംഘടിപ്പിച്ച മ'അദനി ഐക്യ ദാര്‍ഢ്യ സംഗമം ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഇരട്ട നീതിയുടെ ജീവിക്കുന്ന ഒരു പ്രതീകം മാത്രമാണ് മ'അദനിയെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വോയ്സ് ഓഫ് കേരള എഡിറ്ററൂം മാധ്യമ പ്രവര്‍ത്തകനുമായ എ.റശീദുദ്ദീന്‍ പറഞ്ഞു. ഇന്ത്യയില്‍ നടന്ന ഭീകര ആക്രമണങ്ങളിലും ബാബരി ധ്വംസനത്തിലും വര്‍ഗീയ കലാപങ്ങളിലെയും പ്രതികള്‍ നിയമത്തെ വെല്ലുവിളിച്ച് സ്വൈര്യ വിഹാരം നടത്തുമ്പോള്‍ നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ   കള്ളക്കേസുകളില്‍ കുടൂക്കി ക്രൂരമായി പീഢിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പൊതുസമൂഹത്തിന്റെയും വാര്‍ത്താമാധ്യമങ്ങളുടെയും ജുഡീഷ്യറിയുടെയും മുന്നില്‍ ഒരേസമയം നിരപരാധിത്വം തെളിയിച്ചാലേ രക്ഷയുള്ളൂ എന്നിടത്തെത്തിയിരിക്കുന്നു കാര്യങ്ങള്‍ . നീതിയുടെ കാവലാകേണ്ടവര്‍ സംഘപരിവാരത്തിനു വിടുവേല ചെയ്യുന്നവരായി മാറിയതിനാലാണ് രാജ്യത്തിന്റെ അവസ്ഥ ഈ ഗതിയിലായത്. കുറ്റക്കാരെന്നു അന്വേഷണ കമ്മീഷനുകള്‍ കണ്ടെത്തിയവരെ പോലും തൊടാതെ കള്ളക്കഥകള്‍ മെനഞ്ഞ് ഒരു സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. പാര്‍ലമെന്റ് അക്രമണത്തിലും ഭീകരാക്രമണങ്ങളിലുമൊക്കെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ നിരവധിയാണ്. തൊപ്പിയും താടീയുമില്ലായിരുന്നെങ്കില്‍ മ'അദനിക്ക് ഈ അവസ്ഥ വരില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മ'അദനിയുടെ അകാരണമായ തടങ്കല്‍ നീതീകരിക്കാനാകില്ലെന്നും ഇത് കേവലമൊരു സാമുദായിക വിഷയമല്ലെന്നും ഒരു പൌരന്റെ ജീവിക്കനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടമാണെന്നും വിചാരണ പൂര്‍ത്തിയാക്കി കുറ്റവാളിയാണെങ്കില്‍ ശിക്ഷിക്കുകയും അല്ലെങ്കില്‍ ഉടന്‍ മോചിപ്പിക്കണമെന്നും അദ്ദേഹത്തിന്റെ നീതിക്ക് വേണ്ടി യോജിച്ച പോരാട്ടമാണ് വേണ്ടതെന്നും അതിനുള്ള പ്രവാസമണ്ണിലെ തുടക്കമാണിതെന്നും അദ്ധ്യക്ഷത വഹിച്ച യൂത്ത്ഫോറം പ്രസിഡണ്ട് സാജിദ് റഹ്മാന്‍ പറഞ്ഞു.

മ'ദനി വിഷയത്തില്‍ മധ്യമങ്ങളും ഒരു പരിധിവരെ കുറ്റക്കാരാണെന്നും അദ്ദേഹത്തിനു വേണ്ടി ശബ്ദിക്കുന്നവരെ പോലും രാജ്യദ്രോഹിയായി ചിത്രീകരിക്കും എന്നതാണ് ഷാഹിനക്കെതിരെ ഇപ്പോള്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലൂടെ തെളിയുന്നതെന്നും ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് റഈസ് അഹമ്മദ് പറഞ്ഞു. രാഷ്ട്രീയമായ വിയോജിപ്പുകള്‍ മറന്ന്  ഈ വിഷയത്തില്‍ യോജിച്ച മുന്നേറ്റം നടത്തണമെന്നു കെ.എം സി.സി പ്രതിനിധി ശംസുദ്ദീന്‍ വെള്ളിക്കുളങ്ങര പറഞ്ഞു. മ'അദനിക്ക് നീതിയും മതിയായ ചികിത്സയും  ലഭ്യമാക്കുന്നതിലുള്ള പ്രവര്‍ത്തങ്ങള്‍ക്ക് കേരള സര്‍ക്കാര്‍  നീക്കമാരംഭിച്ചിട്ടുണ്ടെന്ന് ഇങ്കാസ് പ്രതിനിധി നാരായണന്‍ പറഞ്ഞു.ഭീകരവാദത്തിന്റെ പേരു പറഞ്ഞ് നിരപരാധികളെ വേട്ടയാടുന്നതിനെതിരെയും മ'അദനിയുടെ നീതിക്കു വേണ്ടിയുമുള്ള പോരാട്ടത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുന്‍നിരയിലുണ്ടാകുമെന്ന് സംസ്ക്രിതി പ്രതിനിധി ശങ്കരന്‍ പറഞ്ഞു. ഭൂതകാലത്തെ ക്കുറിച്ച് ചൂഴ്ന്നന്വേഷിക്കാതെ മാനുഷിക പരിഗണനവെച്ചാണ് ഈ വിഷയത്തെ സമീപിക്കേണ്ടതെന്നും കേരളത്തിലെ പോലെ ഖത്തറിലും ഇസ്ലാമിക പ്രസ്ഥാനം മദനിയുടെ നീതി അനുവദിച്ചു കിട്ടുന്നതിലുള്ള പോരാട്ടത്തില്‍   മുന്നിലുണ്ടാകുമെന്ന്  ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡണ്ട് കെ.ടി. അബ്ദുറഹ്മാന്‍ പറഞ്ഞു. ചികിത്സയോടൊപ്പം ജാമ്യവും നേടിയെടുക്കാന്‍ ഭരണകൂടം ശ്രമിക്കണമെന്ന് പി.സി.എഫ് പ്രതിനിധി സലാം കൂട്ടായി പറഞ്ഞു. തമ്മിലടീക്കാതെ യോജിച്ചു നിന്നാലേ മ'ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയൂവെന്ന് ഐ.എം സി.സി പ്രസിഡണ്ട് കെ.എം മൌലവി പറഞ്ഞു. ഹക്കീം പെരുമ്പിലാവ് സ്വാഗതം പറഞ്ഞു.














 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons