Annual Get together ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.



യൂത്ത് ഫോറം സം ഘടിപ്പിക്കുന്ന വാര്‍ഷിക സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നവമ്പര്‍ 30 വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തോടു കൂടി ആരംഭിക്കുന്ന സംഗമത്തില്‍ വിവിധങ്ങളായ പരിപാടികള്‍ അരങ്ങേറും. യൂത്ത് ഫോറത്തിന്റെ മുന്നൂറോളം മെമ്പര്‍മാരും അവരുടെ കുടുംബങ്ങളുമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. കലാകായിക മത്സരങ്ങള്‍, സ്കിറ്റുകള്‍,അന്താക്ഷരി, കുട്ടികള്‍ക്കും വനിതകള്‍ക്കുമായുള്ള പ്രത്യേക പരിപാടികള്‍ തുടങ്ങിയ ഒട്ടേറെ വിഭവങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. സര്‍ഗ്ഗാത്മക പ്രവാസ യൌവ്വനം വിവിധ മത്സരങ്ങളില്‍ മേഖലകലാടിസ്ഥാനത്തില്‍ ഏറ്റുമുട്ടുമ്പോള്‍ വീറും വാശിയും ഉറപ്പ്. മേഖല ടീമുകളുടെ റിഹേഴ്സല്‍ ക്യാമ്പുകള്‍  ക്യാപ്റ്റന്മാരുടെ നേത്രുത്വത്തില്‍ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.
ഖത്തറിലെ  പ്രവാസ യൌവ്വനം ഇന്നോളം ദര്‍ശിച്ചിട്ടില്ലാത്ത രീതിയിലാണ് യൂത്ത് ഫോറത്തിന്റെ പ്രഥമ ഗെറ്റ് റ്റുഗതര്‍ അണിയിച്ചൊരുക്കുന്നത്. യൂത്ത്  ഫോറം വനിതാവേദിയെ കുറിച്ച ചര്‍ കള്‍ക്കും ഈ പരിപാടിയോടെ തുടക്കമാകും എന്ന പ്രത്യേകത കൂടി ഈ സംഗമത്തിനുണ്ട്.

പരിപാടീ നടക്കുന്ന ദഖീറയിലെ യൂത്ത് സെന്റര്‍ അവസാന ഘട്ട ഒരുക്കങ്ങളുടെ ഭാഗമായി യൂത്ത് ഫോറം പ്രസിഡണ്ട് സാജിദ് റഹ്മാന്‍ കലാവിഭാഗം കണ്‍വീനര്‍ അഹമ്മദ് ഷാഫി, പ്രോഗ്രാം കണ്‍വീനര്‍ സലീല്‍ ഇബ്രാഹീം അല്‍ ഖോര്‍ മേഖല നേതാക്കളായ ജംഷീദ് ഇബ്രാഹീം, സി.പി സാദിഖ് എന്നിവരുടെ നേത്രുത്വത്തില്‍ സന്ദര്‍ശിച്ചു.

പരിപാടിക്കെത്തുന്ന മുഴുവന്‍ പേര്‍ക്കും ജുമുഅ നമസ്കരിക്കാനുള്ള സൌകര്യം ദഖീറ യൂത്ത് സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. ജുമുഅക്കും പ്രഭാഷണത്തിനും അല്‍ ഖോര്‍ മേഖല പ്രസിഡണ്ടും യുവ വാഗ്മിയുമായ ജംഷീദ് ഇബ്രാഹീം നേത്രുത്വം കൊടുക്കും.







പൊരുതുന്ന ഗസ്സക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് ഫോറം സംഗമം

പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായി പോരാടുന്ന ഗസ്സക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അപരാധത്തിന്റെ ചോരച്ചാലുകള്‍ തീര്‍ത്ത ഇസ്രയേല്‍ എന്ന കൊലയാളി രാഷ്ട്രത്തെയും അതിന്റെ വിപണി തന്ത്രങ്ങളെയും ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തും യൂത്ത് ഫോറം "ഇസ്രയേല്‍ തന്നെയാണ്,ഭീകരത ഗസ്സ സ്വാതന്ത്ര്യവും സമാധാനവുമാണ്" എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ഐക്യ ദാര്‍ഢ്യ സംഗമം.
 
സ്വന്തം മണ്ണില്‍ നിന്നും ആട്ടിപ്പുറത്താക്കപ്പെട്ട ഒരുജനതയുടെ നിലനില്‍പ്പിനായുള്ള പോരാട്ടവും അവര്‍ക്കു മേല്‍ പാശ്ചാത്യ ശക്തികളുടെ പിന്തുണയോടെയുള്ള ഇസ്രയേലിന്റെ നരമേധവും തുടങ്ങിയിട്ട് 60 ആണ്ടുകളായെന്ന് "ഫലതീന്‍ അധിനിവേശത്തിന്റെ ചരിത്ര വഴികള്‍ " എന്ന വിഷയം അവതരിപ്പിച്ച പെനിന്‍ സുല സീനിയര്‍ സബ് എഡിറ്റര്‍ പി.കെ.നിയാസ് പറഞ്ഞു. രണ്ടു പ്രബല മതവിഭാഗങ്ങളുടെ പുണ്യ സ്ഥലം ഉള്‍ക്കൊള്ളുന്നതും നിരവധി പ്രവാചകന്മാര്‍ കടന്നു പോയതുമായ ആ മണ്ണ്, ജൂതരുടെ വേദ ഗ്രന്തത്തിലെ വിശുദ്ധ ഭൂമിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇസ്രയേല്‍ അവിടെ അരും കൊല നടത്തുകയാണ്. അമേരിക്കയുടെ കാര്മ്മികത്വത്തില്‍ കാലങ്ങളായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സമാധാന കരാറുകളിലൂടെ ഫലസ്തീനികളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. അധിനിവേശത്തിലൂടെ സ്ഥാപിതമായ ഇസ്രയേലിനു അംഗീകരം കൊടുത്ത യു.എന്‍ ഫലസ്തീനിനെ ഒരു രാജ്യമായി ഇതുവരെ അംഗീകരിക്കാതെ അക്രമങ്ങള്‍ക്ക് കൂട്ടു നില്‍ക്കുകയാണ്. പാശ്ചാത്ത മാധ്യമങ്ങളുടെ ശക്തമായ നുണപ്രചരണങ്ങള്‍ക്കിടയിലും പിടിച്ചു നില്‍ ക്കാന്‍ കഴിയുന്നത് ഹമാസിന്റെ പിന്തുണയിലാണെന്നും അറ്ബ് ലോകത്തിന്റെ പൂര്‍ണ്ണ പിന്തുണയിലേ ഒരു സ്വതന്ത്ര ഫല്സ്തീന്‍ സാക്ഷാത്കരിക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
 
പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന പലസ്തീന്‍ ജനതക്ക് ഐക്യ ദാര്‍ ഢ്യം പ്രഖ്യാപിച്ചും അവര്‍ ക്കു വേണ്ടി ശബ്ദിക്കാന്‍ മുന്നിട്ടിറങ്ങിയ ഖത്തര്‍ , ഈജിപ്ത്, തുര്‍ ക്കി, തുനീഷ്യ ഭരണ നേത്രുത്വങ്ങള്‍ ക്ക് അഭിവാധ്യം അര്‍ പ്പിച്ചും  ഇസ്രയേല്‍ എന്ന ഭീകര രാഷ്ട്രത്തോട് ആഭിമുഖ്യം പുലര്‍ ത്തുന്ന ഇന്ത്യ ഈ വിഷയത്തില്‍ ഗാന്ധിജിയും നെഹ്രുവും സ്വീകരിച്ച നിലപാടിലേക്ക് തിരികെപ്പോകണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം സംഗമത്തില്‍ അവതരിപ്പിച്ചു.
 
മലാലയ്ക്കു വേണ്ടി ദിനമാചരിച്ചവരും കണ്ണീരൊഴുക്കിയവരും എന്തു കൊണ്ട് ഫലസ്തീനില്‍ ദിനേനെ ക്രൂരമായി കൊലചെയ്യപ്പെടുന്ന പിഞ്ചുമക്കളുടെ കാര്യത്തില്‍ ശബ്ദിക്കുന്നില്ലെന്ന് സംസ്ക്രിതി പ്രതിനിധി കെ.കെ.ശങ്കരന്‍ ചോദിച്ചു. ഇന്ത്യയുടെ വിദേശ നയത്തില്‍ വെള്ളം ചേര്‍ത്ത് ഇസ്രായേലിന്റെ ഒപ്പം കൂടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 
 
നാസീ ഭീകരതയുടെ ഇരകളായവരുടെ പിന്മുറക്കാര്‍ക്കെങ്ങിനെ ഈ കൊടും ക്രൂരത ചെയ്യാനാകുന്നുവെന്നും യു.എന്‍ പ്രമേയത്തെ ലം ഘിച്ചതിന്റെ പേരില്‍ ഇറഖിനെ ആക്രമിച്ചവര്‍ എന്തു കൊണ്ട് നൂറിലധികം കരാര്‍ ലംഘിച്ച ഇസ്രായേലിനെതിരെ ഒരക്ഷരം മിണ്ടുന്നില്ല. ഇതില്‍ യു. എന്‍ നയം  ഇരട്ടത്താപ്പാണെന്നും ഇന്‍കാസ് പ്രതിനിധി ഉസ്മാന്‍ പറഞ്ഞു. 
 
ഗസ്സ ഒരു മതവിഭാഗത്തിന്റെ മാത്രം പ്രശ്നമായി ചുരുക്കരുതെന്നും അതിനെ മാനവികമായി സമീപിക്കണമെന്നും പലസ്തീന്‍ വിഷയത്തില്‍ മന്‍മോഹന്റെ സ്വരങ്ങള്‍ക്ക് ഇടര്‍ച്ച സംഭവിച്ചിട്ടുണ്ടെന്നും പരമ്പരാഗതമായി നാം പുലര്‍ത്തിപ്പോരുന്ന പലസ്തീന്‍ അനുകൂല്ല നിലപാടിലേക്ക് തിരിച്ചു പോകണമെന്നും ഇന്ത്യന്‍ ജനതയുടെ വികാരം മാനിക്കണമെന്നും കെ.എം.സി.സി പ്രതിനിധി ശംസുദ്ദീന്‍ വെള്ളിക്കുളങ്ങര പറഞ്ഞു. ഫലസ്തീനു വേണ്ടിയും ചോദിക്കാനും പറയാനും ആളുണ്ടായി എന്നത് മാറ്റത്തിന്റെ സൂചനയാണെന്ന് മുഹമ്മദ് പാറക്കടവ് പറഞ്ഞു.

സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളായി കഴിയേണ്ടി വന്നിട്ടും നിശ്ചയ ദാര്‍ഢ്യം കൈവിടാത്ത ഗസ്സ ആവേശമാണെന്നും ഈ നിശ്ചയ ദാര്‍ഢ്യത്തെയും പോരാട്ട വീര്യത്തെയുമാണ്, ഇസ്രയേല്‍ ഭയക്കുന്നതെന്നും ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രതിനിധി നസീര്‍ പാനൂര്‍ പറഞ്ഞു.  പിറന്ന മണ്ണില്‍ ജീവിക്കാന്‍ സാമ്രാജ്യത്വ ശക്തികളോട് പൊരുതുന്ന ഫലസ്തീനികള്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ആക്ടിങ്ങ് പ്രസിഡണ്ട് വി.ടി ഫൈസല്‍ പറഞ്ഞു. ഗോപിനാഥ് കൈന്താര്‍ ഐക്യ ദാര്‍ഢ്യ കവിതയും കെ.ടി. മുബാറക് പ്രമേയവും  അവതരിപ്പിച്ചു.

കാലങ്ങളായി മനുഷ്യ സ്നേഹികള്‍  ഈ വിഷയത്തില്‍ ആശങ്കപ്പെടുന്നുവെന്നും  പരമ്പരാഗത നിസ്സങ്കതയുടെ കാലം അവസാനിച്ചെന്നും  ആര്ജ്ജവവും തന്റേടവും സം രക്ഷണയും കിട്ടുന്ന സാഹചര്യം ഉണ്ടായി എന്നത് വലിയ ആശ്വാസമാണെന്നും സമാപന പ്രസംഗം നടത്തിയ യൂത്ത്ഫോറം സെന്ട്രല്‍ എക്സിക്യൂട്ടിവ് കമ്മറ്റി മെമ്പര്‍ സമീര്‍ കാളികാവ് പറഞ്ഞു. സാമ്പത്തികമായി തകര്‍ച്ചയിലായിരുന്ന ഇസ്രായേലിനെ ആയുധ ഇടപാടിലൂടെ സഹായിച്ച ഇന്ത്യയുടെ നടപടി അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ഫോറം പ്രസിഡണ്ട് സാഅജിദ് റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. 

 














യൂത്ത് ഫോറം ഗസ്സ ഐക്യ ദാര്‍ഢ്യ സംഗമം സംഘടിപ്പിക്കുന്നു.



ഗസ്സയിലെ ജനങ്ങള്‍ക്കു മേല്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന നരമേധത്തിനെതിരെ മനസാക്ഷിയുണര്‍ത്താനും ഗസ്സയിലെ പൊരുതുന്ന ജനതക്ക് അഭിവാദ്യമര്‍പ്പിക്കാനും യൂത്ത് ഫോറം ഇസ്രയേല്‍ തന്നെയാണ്  ഭീകരത ഗസ്സ സ്വാതന്ത്ര്യവും ജനാധിപത്യവുമാണ്, എന്ന തലക്കെട്ടില്‍ ഐക്യ ദാര്‍ഢ്യ സദസ്സ് സംഘടിപ്പിക്കുന്നു. നവമ്പര്‍ 25 ഞായറാഴ്ച വൈകുന്നേരം 7.30ന്  മന്‍സൂറയിലെ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ "ഫലസ്തീന്‍ അധിനിവേശത്തിന്റെ ചരിത്ര വഴികള്‍" എന്ന വിഷയത്തില്‍ പെനിന്‍സുല അസോസിയേറ്റ് എഡിറ്റര്‍ പി.കെ നിയാസും "അന്താരാഷ്ട്ര നിസ്സംഗതക്കു മുന്നില്‍ ഒരു ജനത" എന്ന വിഷയത്തില്‍ യൂത്ത് ഫോറം കേന്ദ്ര സമിതിയംഗം സമീര്‍ കാളികാവും  സംസാരിക്കും .

ഖത്തറിലെ വിവിധ രാഷ്ട്രീയ - സാമൂഹിക - മാധ്യമ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഐക്യ ദാര്‍ഢ്യ സംഗമത്തില്‍ വി.ടി. ഫൈസല്‍ (ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ആക്ടിങ്ങ് പ്രസിഡണ്ട്) , കെ.കെ. ശങ്കരന്‍ (സംസ്ക്രിതി), ഇ.പി. ബിജോയ് കുമാര്‍ ( ഇന്ത്യന്‍ മീഡിയ ഫോറം), ശംസുദ്ദീന്‍ വെള്ളിക്കുളങ്ങര (കെ.എം.സി.സി), കെ.കെ. ഉസ്മാന്‍ ( ഇന്‍കാസ്), നസീര്‍ പാനൂര്‍ (ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍), ഗോപിനാഥ് കൈന്താര്‍, മുഹമ്മദ് പാറക്കടവ് തുടങ്ങിയവര്‍ സംസാരിക്കും

അരങ്ങേറ്റം അവിസ്മരണീയമാക്കി യൂത്ത് ഫോറം കലാവേദി


യൂത്ത് ഫോറം കലാവേദിയുടെ പൊതുവേദിയിലുള്ള അരങ്ങേറ്റം എഫ്.സി.സി  സം ഘടിപ്പിച്ച ഖത്തര്‍ കേരളീയത്തിന്റെ സമാപന സമ്മേളനത്തില്‍ അവതരിപ്പിച്ച ഒപ്പനയിലൂടെ അവിസ്മരണീയമാക്കി. പ്രവാസികളെ നിരന്തരമായി പീഢിപ്പിച്ചു കൊണ്ടിരിക്കുന്ന എയര്‍ ഇന്ത്യയുടെ മനുഷ്യത്വ രഹിതമായ നടപടിക്കെതിരെ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് യൂത്ത് ഫോറം അരങ്ങിലെത്തിച്ചപ്പോള്‍ വക്ര ബര്‍വ്വ വില്ലേജിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൌണ്ടില്‍ തിങ്ങി നിറഞ്ഞ രണ്ടായിരത്തോളം കാണികള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് അത് ഏറ്റു വാങ്ങിയത്.

പ്രവാസികള്‍ക്കു വേണ്ടി ശബ്ദിക്കാനും അവരുടെ സര്‍ഗ്ഗ, സേവന വാസനകള്‍ പരിപോശിപ്പിക്കാനും പിറവിയെടുത്ത യൂത്ത് ഫോറത്തിന്റെ പൊതുവേദിയിലുള്ള ആദ്യ ചുവടുവെപ്പും എയര്‍ ഇന്ത്യയുടെ കെടുകാര്യസ്ഥതക്കെതിരെ ആയി എന്നതും ശ്രദ്ദേയമായി.

ഷഫീഖ് പരപ്പുമ്മല്‍, നിസ്താര്‍ ഗുരുവായൂര്‍ എന്നിവര്‍ രചനയും  സംവിധാനവും നിര്‍വ്വഹിച്ച ഒപ്പനയില്‍  അഫ്സല്‍, ഫൈസല്‍, സലീം, ഷാഹില്‍, ആഷിഖ്, സലാഹ്, റിയാസ്, ത്വാഹ, റബീഅ എന്നിവര്‍ ഇശലുകള്‍ ക്കൊത്ത് ചുവടൂ വെച്ചപ്പോള്‍ സക്കരിയ്യ വാവാട്, ഇബ്രാഹീം സിദ്ദീഖ്, ഇസ്മായില്‍, ഹക്കീം പെരുമ്പിലാവ് എന്നിവര്‍ ഹാസ്യത്തിലൂടെ നമ്മുടെ സ്വന്തം വിമാനക്കമ്പനിയുടെ ജനവിരുദ്ധത അവതരിപിച്ചു. അല്‍ ജാബിര്‍, അനസ് എന്നിവര്‍ ഈണം പകര്‍ന്നു. ഒടുവില്‍ എയര്‍ ഇന്ത്യയെ 6 മാസത്തെ നല്ലനടപ്പിനു കോടതി വിധിച്ച് കര്‍ട്ടണ്‍ താണപ്പോള്‍ സര്‍ഗ്ഗാത്മക പ്രവാസ യൌവ്വനത്തിന്റെ മറ്റൊരു അദ്ധ്യായം കൂടി ചേര്‍ക്കപ്പെട്ടു.






ഐക്യ ദാര്‍ഢ്യ സദസ്സ്


ശൈത്യകാല വസ്ത്ര വിതരണം



നമുക്ക് ഗസ്സക്കാരാവുക


എഴുത്തുകാര്‍ കബന്ധങ്ങളുടെ മുറിപ്പാടുകള്‍ പേറുന്നു: പി സുരേന്ദ്രന്‍




ദോഹ: കാലഘട്ടത്തിലെ എഴുത്തുകാര്‍ കലഹിക്കുവാന്‍ ഭയപ്പെടുന്നത് ആഴമേറിയ കബന്ധങ്ങളുടെ മുറിപ്പാടുകള്‍ പേറുന്നത് കൊണ്ടാണെന്ന്‍ പ്രശസ്ത കഥാകൃത്തും ആക്ടിവിസ്റ്റുമായ പി സുരേന്ദ്രന്. കലഹങ്ങള്‍ വേര്പെടാനോ നിശബ്ദനാകാനോ ഉള്ള  വഴിയെല്ലെന്നും സ്നേഹത്തോടെ ആശ്ലേഷിക്കാനും സമരങ്ങളോട് സമരസപ്പെടാനുമുള്ള മാര്‍ഗ്ഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂത്ത്‌ ഫോറം ഖത്തര്‍ സംഘടിപ്പിച്ച സാഹിത്യ സദസ്സില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. കലഹിക്കുന്ന എഴുത്തുകാരനില്ലാതാവുകയെന്നത് നമ്മുടെ രാജ്യത്തിന്റെ ദുരവസ്ഥയാണ്. എഴുത്തുകാരന്‍ ചരിത്രത്തെയും വര്ത്തമാനത്തെയും അസാധാരണമായ വികാസങ്ങളിലേക്ക് വഴിനടത്തെണ്ടാവരാണു. കണ്ടു നില്കുന്നവന്റെ പ്രതികരണ ബോധം മാത്രമുള്ള എഴുത്തുകാര്‍ ജനിതക തകരാര്‍ ബാധിച്ചവരാണെന്നും അദ്ദേഹം പരിഹസിച്ചു.

കേരളത്തില്‍ രാഷ്ട്ര ബോധം നഷ്ടപ്പെട്ട രാഷ്ടീയക്കാരനു        .ഒത്തുകളിക്കുന്നവന്റെ പ്രത്യേയശാസ്ത്രവും മാഫിയാ ബാന്ദവവുമാണുള്ളത്. സമരോത്സുകമായ ഐക്യപ്പെടലുകളിലൂടെ മാത്രമേ വിപ്ലവം സാധ്യമാകൂവെന്നും അനീതിക്കെതിരെയുള്ള സമരമുഖങ്ങളില്‍ നീതിക്കുവേണ്ടി ഒന്നിച്ചുനിന്നാല്‍ മാത്രമാണ് ജനാധിപത്യത്തിന്‍റെ പുതിയ വാതിലുകള്‍ തുറന്നു മുന്നോട്ട് പോകാനാവുകയെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ പി. സുരേന്ദ്രന്റെ ബോര്‍ഡര്‍’ എന്ന ഇംഗ്ലീഷ്‌ പുസ്തകം  വോയ്സ് ഓഫ് കേരള ഖത്തര്‍ പ്രോഗ്രാം ഇന്‍ചാര്‍ജ് യതീന്ദ്രന്‍ മാസ്റ്റര്‍ ഷീല ടോമിക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. സമ്പന്നതയുടെ കമ്പോള തന്ത്രങ്ങള്‍ക്കെതിരെ കലഹിക്കുകയും സഹജീവികളെ മാറോടു ചേര്‍ത്ത്‌ നിര്ത്തുകായും ചെയ്യുന്ന സുരേന്ദ്രന്റെ കഥകള്‍ കാചിക്കുറുക്കിയതാണെ ന്നും ചെറിയ വാക്കുകളില്‍ വലിയ ലോകത്തെ ചിത്രീകരിക്കുന്നതാനെന്നും യതീന്ദ്രന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. എം.ടി. നിലമ്പൂര്‍, ഷീല ടോമി എന്നിവരും സംസാരിച്ചു. സി.ആര്‍ മനോജ് പി. സുരേന്ദ്രന്റെ ബോര്‍ഡര്‍ എന്ന പുസ്തകത്തെ ആസ്പദിച്ച് സംസാരിക്കുകയും കഥകളെ സദസ്സിനു പരിചയപ്പെടുത്തുകയും ചെയ്തു. യൂത്ത്‌ ഫോറം പ്രസിഡന്റ് സാജിദ്‌ റഹ്മാന്‍ അദ്ദ്യക്ഷത വഹിച്ച പരിപാടിയില്‍ ഷാഫി സ്വാഗതവും അന്‍വര്‍ ബാബു നന്ദിയും പറഞ്ഞു.

ക്യാമ്പയിന്‍ ഉദ്ഘാടനം




























 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons