"കുടുംബം സ്വര്‍ഗമാണ് " ക്യാമ്പയിനിനു തുടക്കമായി.
കുടുംബം സ്വര്‍ഗമാണ് എന്ന തലക്കെട്ടിൽ യൂത്ത് ഫോറം റയ്യാൻ മേഖല നടത്തുന്ന കുടുംബ ക്യാമ്പയിനിനു തുടക്കമായി .
മദീന ഖലീഫയിൽ നടന്ന വനിത സംഗമാത്തോടെയാണ് ഒരു മാസം നീണ്ടു നില്കുന്ന ക്യാമ്പയിൻ തുടങ്ങിയത്.
ക്യാമ്പയിനിന്റെ ഔപചാരികമായ പ്രഖ്യാപനം ഏപ്രിൽ 26ന്, മദീന ഖലീഫയില്‍ നടന്ന ചടങ്ങിൽ യൂത്ത് ഫോറം ഖത്തർ വൈസ് പ്രസിഡന്റ് എസ്.എ. ഫിറോസ് നിർവഹിച്ചു . മേഖലാ പ്രസിഡന്റ് സമീർ കാളികാവ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂസുഫ പുലാപ്പറ്റ, ക്യാമ്പയിന്‍ കണ്‍വീനര്‍ ഷാനവാസ് ഖാലിദ് തുടങ്ങിയവര്‍ പരിപാടികള്‍ വിശദീകരിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേഖലാ വൈസ് പ്രസിഡന്റ് ഷറഫുദ്ധീൻ സമാപന പ്രസംഗം നടത്തി .
ക്യാമ്പയിന്റെ ഭാഗമായി വനിതാ സംഗമം, വിദ്യാര്‍ത്ഥി സംഗമം, ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം, കുടുംബ സംഗമം, വ്യത്യസ്ഥ വിഷയങ്ങളിൽ വര്‍ക്ക് ഷോപ്പുകള്‍ , ചര്‍ച്ച സദസ്സുകൾ, സ്കോഡ് വർക്കുകള്‍, സമാപന സമ്മേളനം എന്നിവ നടക്കും.
സാമ്രാജ്ര്യത്വവിരുദ്ധ പോരാളികൾ ഷാവേസിനെ മാതൃകയാക്കണം - കെ. അജിത
മതങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഐഡിയോളജി
ചോർന്നു പോയതാണ് ഇന്നത്തെ ദുരവസ്ഥ എന്ന് തുടർന്ന് സംസാരിച്ച സാംസ്കാരിക
പ്രവർത്തകൻ സി.ആർ. മനോജ് അഭിപ്രായപ്പെട്ടു. നഷ്ടപ്പെട്ട ആത്മീയ
തിരിച്ചുപിടിക്കാൻ മതങ്ങളും ഐഡിയോളജി തിരിച്ചുപിടിക്കാൻ പാര്ട്ടികളും
മുന്നോട്ടു വന്നാലേ ഒന്നിച്ചുള്ള മുന്നേറ്റങ്ങൾക്ക് പ്രസക്തിയുള്ളൂ. പുതിയ
രാഷ്ട്രീയ മുന്നേറ്റങ്ങൾ ഉയര്ന്നു വരാൻ സാമ്രാജ്യത്തത്തെ
വിറപ്പിച്ച ഷാവെസിന്റെ ചോദ്യങ് ങൾ വീണ്ടും ഉന്നയിക്കപ്പെടണംമെന്നും അദ്ദേഹം പരഞ്ഞു.
സാമ്രാജ്യത്തത്തിനെതിരെയുള്ള പ്രതിരോധം സാധ്യമല്ലെന്ന
പൊതുബോധം വ്യാപകമായി സൃഷ്ടിച്ചെടുത്തപ്പോൾ അതിനെ തകർത്തെറിയുന്ന
തരത്തിലുള്ള പ്രതിരോധം സൃഷ്ടിച്ചെടുക്കുന്നതിൽ ഷാവേസ് വിജയിച്ചതായി ഉപസംഹാര
പ്രസംഗം നടത്തിയ ഐ പി എച്ച് ഡയരക്ടർ ടി കെ ഫാറൂഖ് പറഞ്ഞു. അദ്ദേഹത്തിന്റെ
പ്രചോദനം രാഷ്ട്രീയപ്രത്യയശാസ്ത്രത്തിൽ നിന്ന് മാത്രമല്ലെന്നും
മതദർശനങ്ങളിൽ നിന്ന് കൂടിയാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നാസര് മാസ്റ്റർ, പ്രദോഷ് എന്നിവര് സംസാരിച്ചു. ഫൈസൽ
എടവനക്കാട് വിഷയാവതരണം നടത്തി. യൂത്ത് ഫോറം വൈസ് പ്രസിഡണ്ട് എസ്.
എ. ഫിറോസ് പരിപാടി നിയന്ത്രിചു. അഫ്സൽ എടവനക്കാട് നന്ദി പറഞ്ഞു.
യൂത്ത് ഫോറം ചാവേസ് അനുസ്മരണം
യൂത്ത് ഫോറം ചാവേസ് അനുസ്മരണം കെ.അജിത പങ്കെടുക്കും
സാമ്രാജ്യത്വം പ്രതിഷേധങ്ങളെ വിഭജിച്ച് നിശബ്ദമാക്കുമ്പോള്‍ വേട്ടക്കാരനെതിരെ ഇരകളുടെ സഹ വര്‍ത്തിത്വമാണ് മികച്ച ബദല്‍ രീതിയെന്ന് ലോകത്തിനു മുന്നില്‍ തെളിയിച്ച് വിടവാങ്ങിയ ഹ്യൂഗോചാവേസിന്റെ യോജിപ്പിന്റെ രാഷ്ട്രീയത്തിന് യുവജനങ്ങളുടെ ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കാനും ചാവേസിന്റെ ധീരതയാര്‍ന്ന ജീവിതത്തെ അനുസ്മരിക്കാനും "അതിജീവനത്തിന്റെ ചാവേസ് മാത്രുക" എന്ന തലക്കെട്ടില്‍ യൂത്ത് ഫോറം ചര്‍ച്ചാ സായാഹ്നം സംഘടിപ്പിക്കുന്നു.
അന്വേഷി പ്രസിഡണ്ടും പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയുമായ കെ. അജിത ചര്‍ച്ചാ സായാഹ്നം ഉദ്ഘാടനം ചെയ്യും. ഐ. പി. എച്ഛ്. ഡയറക്ടര്‍ ടി.കെ. ഫാറൂഖ് മുഖ്യാതിഥിയായെത്തുന്ന പരിപാടിയില്‍ കോളമിസ്റ്റ് താജ് ആലുവ, സി.ആര്‍. മനോജ് യൂത്ത് ഫോറം പ്രസിഡണ്ട് സാജിദ് റഹമാന്‍ തുടങ്ങിയവര്‍ സംബന്ധിക്കും . ഏപ്രില്‍ 19 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന്, ഹിലാലിലെ യൂത്ത് ഫോറം കോമ്പൌണ്ടിലാണ് പരിപാടി. സ്ത്രീകള്‍ക്ക് പ്രത്യേകം സൌകര്യം ഉണ്ടായിരിക്കും.
അതിജീവനത്തിന്റെ ചാവേസ് മാത്രുക - കെ. അജിത പങ്കെടുക്കും
അതിജീവനത്തിന്റെ പുതിയ ചരിത്രം രചിച്ച് കാലയവനികക്കുള്ളില്‍ മറഞ്ഞ ഹ്യൂഗോ ചാവേസിന്റെ രാഷ്ട്രീയ മാത്രുകകളും കാഴ്ചപ്പാടുകളും ചര്‍ച്ച ചെയ്യാന്‍ "അതിജീവനത്തിന്റെ ചാവേസ് മാത്രുക" എന്ന തലക്കെട്ടില്‍ യൂത്ത് ഫോറം ചര്‍ച്ചാ സായാഹ്നം സംഘടിപ്പിക്കുന്നു.
പ്രശസ്ത സാമൂഹിക പ്രവര്‍ത്തക കെ. അജിത മുഖ്യതിത്ഥിയായി പങ്കെടുക്കുന്ന പരിപാടിയില്‍ കോളമിസ്റ്റ് താജ് ആലുവ, സി.ആര്‍. മനോജ് യൂത്ത് ഫോറം പ്രസിഡണ്ട് സാജിദ് റഹമാന്‍ തുടങ്ങിയവര്‍ സംബന്ധിക്കും . ഏപ്രില്‍ 19 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന്, യൂത്ത് ഫോറം കോമ്പൌണ്ടിലാണ് പരിപാടി. സ്ത്രീകള്‍ക്ക് പ്രത്യേകം സൌകര്യം ഉണ്ടായിരിക്കും.
മരുന്നില്ലാത്തെ ജീവിതത്തെ പരിചയപ്പെടുത്തി യൂത്ത് ഫോറം സ്റ്റാള്‍
ജീവിത ശൈലീ രോഗങ്ങളെകുറിച്ചും അത് തടയാനുള്ള മാര്‍ഗ്ഗങ്ങളെളെകുറിച്ചും ബോധ വത്കരിക്കാന്‍ 12 ആമത് മെഡിക്കല്‍ ക്യാമ്പിനോടനുബന്ധിച്ച് "പ്രതിരോധമാണ് ചികിത്സയേക്കാള്‍ നല്ലത്- മരുന്നില്ലാത്ത ജീവിതം" എന്ന തലക്കെട്ടില്‍ യൂത്ത് ഫോറം ഒരുക്കിയ സ്റ്റാള്‍ ശ്രദ്ദേയമായി. പുതിയ കാലത്തെ മാറിയ ഭക്ഷണ ശീലങ്ങള്‍ മൂലവും പ്രവാസ ജീവിതത്തില്‍ വ്യായാമത്തിനും മറ്റു ആരോഗ്യ സംരക്ഷണ കാര്യങ്ങള്‍ക്കോ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തതിനാലും സര്‍വ്വ സാധാരണമായി ഉണ്ടാകുന്ന ജീവിത ശൈലി രോഗങ്ങളെ കുറിച്ചുള്ള പ്രദര്‍ശനം കാഴ്ചക്കാര്‍ക്ക് അറിവു പകര്‍ന്നു നല്‍കുന്നതായി. പൊണ്ണത്തടി, ക്യാന്‍സര്‍, കിഡ്നി രോഗങ്ങള്‍, മാനസിക സമ്മര്‍ദ്ധം,രക്ത സമ്മര്‍ദ്ദം , ഹ്രുദ്രോഗം, പ്രമേഹം, മൂലക്കുരു, തുടങ്ങിയ ഒട്ടേറെ രോഗങ്ങളെ കുറിച്ചുള്ള വിശദമായ പ്രദര്‍ശനമാണ് നടന്നത്. സ്റ്റാള്‍ സന്ദര്‍ശിച്ച ആയിരത്തിലധികം പേരില്‍ അമിത ഭാരമുണ്ടെന്ന് കണ്ടെത്തിയ 500 പേര്‍ക്ക് ഫിസിയോ തെറാപ്പിസ്റ്റുകളും ഡയറ്റീഷ്യന്‍സുമടങ്ങിയ വിദ്ഗ്ദ സംഘം സൌജന്യ ബോഡി ചെക്കപ്പും കൌണ്‍സിലിങ്ങും നല്‍കി. ചെക്കപ്പിനും കൌണ്‍സിലിങ്ങിനും വിധേയമായ ഭൂരിഭാഗം പേരും ഭക്ഷണത്തിലെ അച്ചടക്കമില്ലായ്മയിലൂടെ രോഗികളായവരായിരുന്നു. പ്രവാസികളില്‍ നല്ലൊരു ശതമാനം പേരും ജീവിത ശൈലീ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണ്. രോഗത്തെ കുറിച്ചുള്ള അജ്ഞത സ്ഥിതി വഷളാക്കുന്നു എന്ന തിരിച്ചറിവിലാണ്, യൂത്ത് ഫോറം ഇത്തരമൊരു ബോധവത്കരനത്തിനു മുന്‍ കയ്യെടുത്തത്. ഇന്ത്യന്‍ അംബാസഡര്‍ സഞ്ചീവ് അറോറ, ഉരീദു ഡയറക്റര്‍ ഫാത്തിമ അല്‍ ഖുവാരി തുടങ്ങിയ പ്രമുഖര്‍ സ്റ്റാള്‍ സന്ദര്‍ശിച്ചു.
യൂത്ത് ഫോറം ഹിലാല്‍ മേഖല യുവജന സംഗമം മെയ് 24ന്.
"ഞങ്ങള്‍ യുവാക്കളാണ്" എന്ന പ്രമേയത്തില്‍ യൂത്ത് ഫോറം ഹിലാല്‍ മേഖല യുവജന സംഗമം സംഘടിപ്പിക്കുന്നു. മെയ് 24 വെള്ളിയാഴ്ച നടക്കുന്ന സംഗമത്തിന്റെ പ്രഖ്യാപനം മേഖല പ്രവര്‍ത്തക സംഗമത്തില്‍ യൂത്ത് ഫോറം പ്രസിഡണ്ട് സാജിദ് റഹ്മാന്‍ നിര്‍വ്വഹിച്ചു. സമൂഹത്തോടുള്ള ബാധ്യത ഏറ്റെടുത്ത് നിറവേറ്റാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് ഉറക്കെ പറയുകയാണ്, ഞങ്ങള്‍ യുവാക്കാളാണ്, എന്ന പ്രഖ്യാപനത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും അത് പറയാനുള്ള ആര്‍ജവം കാണിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സാജിദ് റഹ്മാന്‍ പറഞ്ഞു. സൌഹ്രുദം ഇഷ്ടപ്പെടുന്നവനാണ് യുവാവ്, യുവത്വം സൌന്ദര്യവും കരുത്തുമാണ്. വീണു കിടക്കുന്നവന്, കൈത്താങ്ങാകേണ്ടവനും അനീതിക്കെതിരെ പോരാടേണ്ടവനുമാണവന്‍, ഒരു തികഞ്ഞ യുവാവിനു വേണ്ട ഗുണങ്ങള്‍ ആര്‍ജ്ജിച്ചവര്‍ക്കേ "ഞങ്ങള്‍ യുവാക്കളാണെന്നു പ്രഖ്യാപിക്കാന്‍ കഴിയൂ.അതിനുള്ള ആത്മ വിശ്വാസം യൂത്ത് ഫോറത്തിനുണ്ടെന്നും യൂത്ത് ഫോറം സി.ഇ.സി മെമ്പര്‍ കെ.ടി. മുബാറക് സമ്മേളന പ്രമേയം വിശദീകരിച്ചു കൊണ്ട് പറഞ്ഞു. വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെ യുവാക്കളെ സമൂഹ നന്മക്കായി ഉണര്‍ത്തുകയാണ് യുവജന സംഗമം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് പരിപാടിയില്‍ അദ്ധ്യകഷത വഹിച്ച യൂത്ത് ഫോറം ഹിലാല്‍ മേഖല പ്രസിഡണ്ട് ബിലാല്‍ ഹരിപ്പാട് പറഞ്ഞു. അബൂ അയ്മന്‍ സ്വാഗതവും അനസ് ഗാനവുമാലപിച്ചു.
സ്റ്റുഡന്‍സ് ഇന്ത്യ ബുക്ക് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചു
ദോഹ: ഉപയോഗിച്ച സ്കൂള്‍ പാഠപുസ്തകങ്ങള്‍ ശേഖരിച്ചു ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനു വേണ്ടി സ്റ്റുഡന്‍സ് ഇന്ത്യ ബൂക്ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചു. ബുക്ക് ബാങ്ക് പുസ്തകങ്ങളുടെ വിതരണോത്ഘാടണം യൂത്ത് ഫോറം പ്രസിഡന്റ് സാജിദ് രഹമാന്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.. യൂത്ത്ഫോരം വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്‍സ് ഇന്ത്യയുടെ പ്രവര്‍ത്തകരാണ് പുതിയ അധ്യായാന വര്ഷത്തോടനുബന്ധിച്ച് പുസ്തകങ്ങള്‍ ശേഖരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് എത്തിക്കുവാനുള്ള സംവിധാനവുമായി രംഗത്ത് വന്നിട്ടുള്ളത്. ഇന്ത്യന്‍ സ്കൂളിലെ വിവിധ ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഹിലാലിലെ യൂത്ത് ഫോറം ഓഫീസില്‍ ലഭ്യമാണ്. പാഠപുസ്തകങ്ങളുടെ വില വര്‍ദ്ദിച്ച സാഹചര്യത്ത്തില്‍ പുസ്തകങ്ങള്‍ക്ക് ആവശ്യാക്കാര്‍ ഏറെയാണെന്നും ഇതിനകം നൂറിലധികം വിദ്യാര്‍ഥികള്‍ ഈ സേവനം ഉപയോഗപ്പെടുത്തിയതായും സ്റ്റുഡന്‍സ് ഇന്ത്യ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 77521811, 66515200 എന്നീ നമ്പരുകളില്‍ ബന്ദപ്പെടാവുന്നതാണ്.
സ്റ്റുഡന്‍സ് ഇന്ത്യ ‘അക്കാദമിയ '2013’
ദോഹ: 10,11,12 ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി യൂത്ത് ഫോറം
ഖത്തറിന്റെ വിദ്യാര്‍ഥി വിഭാഗം 'സ്റ്റുഡന്‍സ് ഇന്ത്യ' സംഘടിപ്പിക്കുന്ന ഉന്നത
വിദ്യാഭ്യാസ ബോധവത്കരണ പരിപാടി ‘*അക്കാദമിയ 2013 വെള്ളിയാഴ്‌ച ഉച്ചക്ക് 1.30 മുതല്‍ അല്‍ സദ്ദ് സ്പോര്‍ട്സ് ക്ലബ്ബില്‍ നടക്കും. വിദ്യാഭ്യാസ
രംഗത്തെ പ്രഗല്പരായ വ്യക്തിത്വങ്ങള്‍ നയിക്കുന്ന വിവിധ സെഷനുകളില്‍
ഇന്ത്യയിലും വിദേശത്തുമുള്ള ഉന്നത വിദ്യാഭ്യാസ സാധ്യതകളും വിദ്യാര്‍ഥികള്‍ക്ക്
തെരഞ്ഞെടുക്കാവുന്ന കോഴ്സുകളും ചര്‍ച്ച ചെയ്യും. ആദ്യം രെജിസ്റ്റര്‍ ചെയ്ത
നൂര്‍ പേര്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം.
ആര്‍. യൂസുഫ്(മലേഷ്യ), ബിഷ്റുദ്ദീന്‍ ഷര്‍ഖി (യു.എ.ഇ) എന്‍.വി. കബീര്‍(ഇന്ത്യ), അഡ്വ. ഇസ്സുദ്ദീന്‍(ഖത്തര്‍) തുടങ്ങിയ പ്രമുഖര്‍ നയിക്കുന്ന
സെഷനുകളും ഖത്തറിലെ പ്രൊഫഷണല്‍ മേഖലയിലെ പരിചയ സമ്പന്നര്‍ നയിക്കുന്ന പാനല്‍
ചര്‍ച്ചകളും ഉള്‍പെട്ട പരിപാടി പൂര്‍ണമായും വിദ്ധ്യാര്‍ ത്ഥികള്‍ക്ക് വേണ്ടി
ഒരുക്കിയാതാണ്. എന്നാല്‍ പ്രത്യക സെഷനുകളില്‍ രക്ഷിതാക്കള്‍ക്കും
പ്രവേശനമുണ്ടായിരിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ള 10,11,12 ക്ലാസിലെ
വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളോ/അവരുടെ രക്ഷിതാക്കളോ
youthforumqatar@gmail.com എന്ന വിലാസത്തിലോ, 55844314 എന്ന
നമ്പരുകളിലോ ബന്ധപ്പെടാവുന്നതാണ്.
ചാനലുകളെ നിയന്ത്രിക്കാന്‍ കമ്മീഷന്‍ വേണം - താജ് ആലുവ
ചാനലുകളുടെ
അതിപ്രസരത്തില്‍ നില നില്‍പിനായുള്ള മത്സരം മുറുകിയിരിക്കുകയാണെന്ന്
പ്രഗദ്ഭ മാധ്യമ പ്രവര്‍ത്തകന്‍ താജ് ആലുവ പറഞ്ഞു. യൂത്ത് ഫോറം ദോഹ ഈവനിങ്ങ്
യൂണിറ്റ് സംഘടിപ്പിച്ച മാധ്യമ വിചാരണയില്‍ "അത്ര വ്യക്തമാണോ ചാനലുകളുടെ
നിലപാട്?" എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഈ സാഹചര്യത്തില്‍ ചാനലുകള്‍ കിട്ടുന്നതെന്തും വസ്തുതകള്‍ അന്വേഷിക്കാതെ
ബ്രേക്കിങ്ങ് ന്യൂസാക്കി മാറ്റുന്നു. ഒരു പ്രധാന്യമില്ലാത്തതും അര്‍ദ്ധ
സത്യങ്ങളും പലപ്പോഴും അസത്യങ്ങളും ജനങ്ങളുടെ മുന്നിലേക്കെത്തിക്കുന്നു. ഈ
സാഹചര്യത്തില്‍ ചാനലുകളെ നിയന്ത്രിക്കാന്‍ രാജ്യത്ത് നിലവില്‍ ഒരു
സംവിധാനവുമില്ല. പ്രസ് കൌണ്‍സിലിനെ മാത്രുകയാക്കി ദ്രുശ്യമാധ്യമങ്ങളെയും
നിയന്ത്രിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കണം മാധ്യമങ്ങള്‍ക്ക് പൂര്‍ണ്ണ
സ്വാതന്ത്ര്യമുള്ള പാശ്ചാത്യ രാജ്യങ്ങളില്‍
പോലും പത്രവും ചാനലും ഒരേ മുതലാളി നടത്തുന്ന ക്രോസ് ഓണര്‍ഷിപ്പ് സംവിധാനം
ഒഴിവാക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ അത്തരം വ്യവസ്ഥകളില്ല. അതിനാല്‍
തന്നെ ഒരേതരം വാര്‍ത്തകള്‍ സ്രിഷ്ടിക്കപ്പെടുന്നു. ഭീകരാക്രമണങ്ങള്‍
നടന്നാലുടന്‍ പ്രതികളെ ചാനലുകള്‍ തീരുമാനിക്കുന്നു. പ്രക്ഷേപണം ചെയ്യുന്ന
വാര്‍ത്തകളിലെ തെറ്റുകള്‍ക്ക് ഇന്നേവരെ ഒരു ചാനലും ഖേദം
പ്രകടിപ്പിച്ചിട്ടില്ല.
അതേസമയം തന്നെ ഈ രംഗത്ത് എണ്ണം
വര്‍ദ്ദിക്കുന്നത്, കുത്തകകള്‍ക്കെതിരെ ബധല്‍ ശക്തികള്‍ ഉയര്‍ന്നു വരുന്നു
എന്നത് നല്ല സൂചനയാണ്. 70 ശതമാനവും വലതു പക്ഷ വാര്‍ത്തകള്‍ മാത്രം പുരത്തു
വരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ചെറുകിട ചാനലുകള്‍ പ്രതി
സന്ധിയിലാകുന്നതു വന്‍കിടക്കാര്‍ അവരെ വിഴുങ്ങി നശിപ്പിച്ചു കളയാനുള്ള
സാധ്യതയുണ്ടാക്കുന്നു. ദ്രിശ്യ-വാര്‍ത്താ മധ്യമങ്ങളുടെ അപഭ്രംശം
ജനാധിപത്യത്തിനു തന്നെ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. കഴിവിനെക്കാള്‍
സൌന്ധര്യത്തിനു ചാനല്‍ മേഖലയില്‍ പ്രാധാന്യം കൊടുക്കുമ്പോള്‍ നിലവാരത്തെ
അതു ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യൂണിറ്റ് പ്രസിഡണ്ട്
ഷഫീഖ് പരപ്പുമ്മല്‍ അധ്യക്ഷത വഹിച്ചു.തുടര്‍ന്ന് ചര്‍ച്ചയും കേരളത്തില്‍
ഏറെ വിവാദമുയര്‍ത്തിയ "പ്രധാന വാര്‍ ത്തകള്‍ വീണ്ടും" എന്ന ഹ്രസ്വ
ചിത്രത്തിന്റെ പ്രദര്‍ശനവും നടന്നു.
ഈ സാഹചര്യത്തില്‍ ചാനലുകള്‍ കിട്ടുന്നതെന്തും വസ്തുതകള്‍ അന്വേഷിക്കാതെ ബ്രേക്കിങ്ങ് ന്യൂസാക്കി മാറ്റുന്നു. ഒരു പ്രധാന്യമില്ലാത്തതും അര്‍ദ്ധ സത്യങ്ങളും പലപ്പോഴും അസത്യങ്ങളും ജനങ്ങളുടെ മുന്നിലേക്കെത്തിക്കുന്നു. ഈ സാഹചര്യത്തില്‍ ചാനലുകളെ നിയന്ത്രിക്കാന്‍ രാജ്യത്ത് നിലവില്‍ ഒരു സംവിധാനവുമില്ല. പ്രസ് കൌണ്‍സിലിനെ മാത്രുകയാക്കി ദ്രുശ്യമാധ്യമങ്ങളെയും നിയന്ത്രിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കണം മാധ്യമങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ പോലും പത്രവും ചാനലും ഒരേ മുതലാളി നടത്തുന്ന ക്രോസ് ഓണര്‍ഷിപ്പ് സംവിധാനം ഒഴിവാക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ അത്തരം വ്യവസ്ഥകളില്ല. അതിനാല്‍ തന്നെ ഒരേതരം വാര്‍ത്തകള്‍ സ്രിഷ്ടിക്കപ്പെടുന്നു. ഭീകരാക്രമണങ്ങള്‍ നടന്നാലുടന്‍ പ്രതികളെ ചാനലുകള്‍ തീരുമാനിക്കുന്നു. പ്രക്ഷേപണം ചെയ്യുന്ന വാര്‍ത്തകളിലെ തെറ്റുകള്‍ക്ക് ഇന്നേവരെ ഒരു ചാനലും ഖേദം പ്രകടിപ്പിച്ചിട്ടില്ല.
അതേസമയം തന്നെ ഈ രംഗത്ത് എണ്ണം വര്‍ദ്ദിക്കുന്നത്, കുത്തകകള്‍ക്കെതിരെ ബധല്‍ ശക്തികള്‍ ഉയര്‍ന്നു വരുന്നു എന്നത് നല്ല സൂചനയാണ്. 70 ശതമാനവും വലതു പക്ഷ വാര്‍ത്തകള്‍ മാത്രം പുരത്തു വരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ചെറുകിട ചാനലുകള്‍ പ്രതി സന്ധിയിലാകുന്നതു വന്‍കിടക്കാര്‍ അവരെ വിഴുങ്ങി നശിപ്പിച്ചു കളയാനുള്ള സാധ്യതയുണ്ടാക്കുന്നു. ദ്രിശ്യ-വാര്‍ത്താ മധ്യമങ്ങളുടെ അപഭ്രംശം ജനാധിപത്യത്തിനു തന്നെ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. കഴിവിനെക്കാള്‍ സൌന്ധര്യത്തിനു ചാനല്‍ മേഖലയില്‍ പ്രാധാന്യം കൊടുക്കുമ്പോള്‍ നിലവാരത്തെ അതു ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യൂണിറ്റ് പ്രസിഡണ്ട് ഷഫീഖ് പരപ്പുമ്മല്‍ അധ്യക്ഷത വഹിച്ചു.തുടര്‍ന്ന് ചര്‍ച്ചയും കേരളത്തില്‍ ഏറെ വിവാദമുയര്‍ത്തിയ "പ്രധാന വാര്‍ ത്തകള്‍ വീണ്ടും" എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രദര്‍ശനവും നടന്നു.
മെഹ്ഫിലെ ഷബാബ്
സംഗീത
പ്രേമികള്‍ക്ക് ആസ്വാദനത്തിന്റെ ഒരു പുത്തന്‍ വിരുന്നൊരുക്കി യൂത്ത് ഫോറം
അല്‍ സദ്ദ് യൂണിറ്റ് അണിയിച്ചൊരുക്കിയ മെഹ്ഫില്‍-എ-ഷബാബ്.
ഹിന്ദി,പഞ്ചാബി, മലയാളം ഗസലുകളും ഖവാലിയും ആ വെള്ളിയാഴ്ച രാവിനെ സംഗീത സാന്ദ്രമാക്കി.
പ്രശസ്ത ഗസല്‍ ഗായകന്‍ മുതലിബ് മട്ടന്നൂരിന്റെ നേത്രുത്വത്തില്‍ ഒരു
പറ്റം പ്രവാസികളായ കലാകരന്മാര്‍ അണി നിരന്നപ്പോള്‍ അണമുറിയാത്ത ഗസലുകളുടെ
പ്രവാഹം ആസ്വാദകരുടെ മനസില്‍ കുളിര്‍ കോരിയിട്ടു.
മുത്തലിബ് ആലപിച്ച
സറാ ചെഹരേയിലൂടെ മെഹ്ഫിലിനു തുടക്കം കുറിച്ചു. തനിമ പി.ടി അബ്ദുരഹ്മാന്‍
സ്മാരക മാപ്പിളപ്പാട്ട് മത്സര ജേതാവ് ഷരീഫ് നരിപ്പറ്റ രചിച്ച് സംഗീത
സംവിധാനം നിര്‍വ്വഹിച്ച എത്ര എത്ര സംവത്സരങ്ങള്‍ എന്ന
ഗാനത്തിലെത്തുമ്പോഴേക്കും മന്‍സൂറ അസോസിയേഷന്‍ ഹാള്‍
സൂചികുത്താനിടമില്ലാത്ത വിധം നിറഞ്ഞിരുന്നു. പട്ടുറുമാല്‍ ഫെയിം അക്ബര്‍
ചാവക്കാട് ബഹാറോം ഫൂല് ബര്‍സാഹേ ആലപിച്ചപ്പോളും, ആനേസെ ഉസ്കെയുമായി ഈണം
ദോഹയുടെ ഹംസ കൊടിയില്‍ വന്നപ്പോളും സദസ്സ് അതില്‍ അലിഞ്ഞു ചേര്‍ന്നു.
താരിഖ് അസീസിന്റെ പഞ്ചാബി ഗസലുകള്‍ ശുദ്ധ സംഗീതത്തിന്
അതിര്‍വരമ്പുകളില്ലെന്ന് തെളിയിച്ചു. ഒടുവില്‍ ദുനിയാകെ രഖ് വാലെയിലൂടെ
ഹ്രുദയം കവര്‍ന്ന് ബുഹൂറിന്റെ ഗന്ധം പരന്ന ആ മെഹ്ഫില്‍ രാവിനു തിരശീല
വീണപ്പോള്‍ കേട്ടു മതിയാകാത്ത ഗാനം പോലെ ആര്‍ക്കും
മതിയായിട്ടില്ലായിരുന്നു. ആസ്വാദകരായെത്തിയവരില്‍ നല്ലൊരു ശതമാനം
സ്ത്രീകളും ഉണ്ഡായിരുന്നുവെന്നത് ശ്രദ്ദേയമായി.
പ്രവാസത്തിന്റെയും ജോലിത്തിരക്കിന്റെയും പിരിമുറുക്കം മാറ്റി ഒരു
രാവെങ്കിലും നിറമുള്ളതാക്കന്‍ ആ ചെറുതെങ്കിലും മനോഹരമായ മെഹ്ഫിലിനു
സാധിച്ചു.
ഹിന്ദി,പഞ്ചാബി, മലയാളം ഗസലുകളും ഖവാലിയും ആ വെള്ളിയാഴ്ച രാവിനെ സംഗീത സാന്ദ്രമാക്കി.
പ്രശസ്ത ഗസല്‍ ഗായകന്‍ മുതലിബ് മട്ടന്നൂരിന്റെ നേത്രുത്വത്തില്‍ ഒരു പറ്റം പ്രവാസികളായ കലാകരന്മാര്‍ അണി നിരന്നപ്പോള്‍ അണമുറിയാത്ത ഗസലുകളുടെ പ്രവാഹം ആസ്വാദകരുടെ മനസില്‍ കുളിര്‍ കോരിയിട്ടു.
മുത്തലിബ് ആലപിച്ച സറാ ചെഹരേയിലൂടെ മെഹ്ഫിലിനു തുടക്കം കുറിച്ചു. തനിമ പി.ടി അബ്ദുരഹ്മാന്‍ സ്മാരക മാപ്പിളപ്പാട്ട് മത്സര ജേതാവ് ഷരീഫ് നരിപ്പറ്റ രചിച്ച് സംഗീത സംവിധാനം നിര്‍വ്വഹിച്ച എത്ര എത്ര സംവത്സരങ്ങള്‍ എന്ന ഗാനത്തിലെത്തുമ്പോഴേക്കും മന്‍സൂറ അസോസിയേഷന്‍ ഹാള്‍ സൂചികുത്താനിടമില്ലാത്ത വിധം നിറഞ്ഞിരുന്നു. പട്ടുറുമാല്‍ ഫെയിം അക്ബര്‍ ചാവക്കാട് ബഹാറോം ഫൂല് ബര്‍സാഹേ ആലപിച്ചപ്പോളും, ആനേസെ ഉസ്കെയുമായി ഈണം ദോഹയുടെ ഹംസ കൊടിയില്‍ വന്നപ്പോളും സദസ്സ് അതില്‍ അലിഞ്ഞു ചേര്‍ന്നു. താരിഖ് അസീസിന്റെ പഞ്ചാബി ഗസലുകള്‍ ശുദ്ധ സംഗീതത്തിന് അതിര്‍വരമ്പുകളില്ലെന്ന് തെളിയിച്ചു. ഒടുവില്‍ ദുനിയാകെ രഖ് വാലെയിലൂടെ ഹ്രുദയം കവര്‍ന്ന് ബുഹൂറിന്റെ ഗന്ധം പരന്ന ആ മെഹ്ഫില്‍ രാവിനു തിരശീല വീണപ്പോള്‍ കേട്ടു മതിയാകാത്ത ഗാനം പോലെ ആര്‍ക്കും മതിയായിട്ടില്ലായിരുന്നു. ആസ്വാദകരായെത്തിയവരില്‍ നല്ലൊരു ശതമാനം സ്ത്രീകളും ഉണ്ഡായിരുന്നുവെന്നത് ശ്രദ്ദേയമായി.
പ്രവാസത്തിന്റെയും ജോലിത്തിരക്കിന്റെയും പിരിമുറുക്കം മാറ്റി ഒരു രാവെങ്കിലും നിറമുള്ളതാക്കന്‍ ആ ചെറുതെങ്കിലും മനോഹരമായ മെഹ്ഫിലിനു സാധിച്ചു.