യൂത്ത് ഫോറം ലൌഞ്ചിംഗ് കഴിഞ്ഞു .. ഒരല്പം ചിലത് കുറിക്കാമെന്നു തോന്നുന്നു ..



ഓരോ കാലഘട്ടത്തിനും അതിന്ടെതായ ചരിത്രമുണ്ട് .. ആ ചരിത്രം കുറിക്കുന്നതില്‍ കാലഘട്ട യുവതയാണ് ചാലക ശക്തി .. അല്ലെങ്കില്‍ അവരാണ് നിര്‍മാതാക്കള്‍ ..വര്‍ത്തമാന കാല കര്‍മമാണ് ഭാവിയിലേക്കുള്ള ചരിത്രമായി എഴുതപ്പെടുന്നത്‌ ..ഇന്ന് നാം യുവതയാണ് ചരിത്ര സ്രിഷ്ടിപ്പിന്റെ വക്താക്ക്കള്‍ .. ഒരു വ്യക്തി എന്ന നിലയില്‍ നമ്മുടെ ഉദയം കഴിഞ്ഞു .. അസ്തമയം വിധൂരത്തല്ല ..അതിനു മുന്‍പുള്ള നാട്ടുച്ചയിലാണ് നാം .. ഈ നട്ടുച്ചയുടെ വെളിച്ചവും തെളിച്ചവും .. ചൂടും ഉപയോഗപ്പെടുത്തുന്ന അനന്തരാവകാഷികലാണ് നാം ..

ഏകാതിപത്യതിനും ചൂഷണത്തിനും വര്‍ഗീയതക്കും എല്ലാത്തിലുമുപരി മനുഷ്യത്വമില്ലയ്മക്കുമുള്ള എല്ലാ കാലത്തെയും പ്രതീകമായിട്ട് അവതരിക്കപ്പെട്ടത് ഫരോവയായിരുന്നു ..ഈ അക്രമിക്കെതിര്‍ ശബ്ധമുയര്‍ത്തി മോസസിന്റെ അഥവാ മൂസയുടെ കൂടെ നിന്ന യുവതയെ കുറിച്ച് വേദഗ്രന്ഥം പരിചയപ്പെടുത്തിയത് അനന്തരാവകാശികള്‍ എന്നാണ് .. അതെ യുവത അനന്തരാവകാശം ഏറ്റെടുത്തവരാണ്.. പ്രവാചകന്മാരുടെയും വിപ്ലവകാരികളുടെയും നന്മ സ്ഥാപിക്കുന്നവരുടെയും സ്ഥിരത കൈ വരിച്ചവരുടെയും അനന്തരാവകാശികള്‍. അവരെ ക്കുറിച്ച് വാക്ക് പ്രവര്‍ത്തനത്തെയും പ്രവര്‍ത്തനം വാക്കിനെയും ന്യായികരിക്കാന്‍ പ്രാപ്തമാകുന്ന ആദര്‍ശം കൊണ്ട് സ്ഥിരത നേടിയെടുത്തവര്‍ എന്നത്രേ വേദ ഗ്രന്ഥം വിശേഷിപ്പിച്ചത്‌. അവര്ക് തങ്ങള്‍ നിലകൊല്ലുന്നതെന്തിനു എന്ന് കൃത്യമായ കാഴ്ചപ്പാടില്‍ നിന്നു കൊണ്ട് ജീവിതം കൊണ്ടാവതിരിപ്പിക്കാന്‍ കഴിയും .

വിഖ്യാത എഴുത്തുകാരന്‍ ഖലീല്‍ ജിബ്രാന്‍ ഒരിക്കല്‍ തന്റെ സഹായിയം ആത്മ മിത്രവുമായ ബാര്‍ബര യന്ഗിനോട് ചോദിച്ചു ''ഭാഷയില്‍ നിന്നു ഏഴു പദങ്ങളോഴികെ ഭാക്കിയെല്ലാം മറക്കാന്‍ പറഞ്ഞാല്‍ ഇതു പദങ്ങള്‍ തിരഞ്ഞെടുക്കും ?'' അപ്പോള്‍ ഭാര്‍ബര പറഞ്ഞു ..'' ദൈവം .. ജീവിതം .. സ്നേഹം .. സൌന്ദര്യം.. ഭൂമി എന്നീ അഞ്ചു പധങ്ങലാണ് എനിക്കോര്‍മ വരുന്നത്'' .. ഖലീല്‍ ജിബ്രാന്‍ പറഞ്ഞു ''നീയും ഞാനും എന്നെ രണ്ടു പധങ്ങലാണ് ഞാന്‍ ആദ്യം തിരഞ്ഞെടുക്കുക .. ഈ രണ്ടു പദങ്ങള്‍ ഉണ്ടെങ്കിലെ മറ്റു അഞ്ചു പധങ്ങല്ക് വിലയുള്ളൂ .. നീ.. ഞാന്‍ .. ദൈവം ..ജീവിതം , സ്നേഹം , സൌന്ദര്യം .. ഭൂമി എന്നെ ഏഴു പധങ്ങലാണ് ഞാന്‍ തിരഞ്ഞെടുക്കുക'' . ഇതായിരിക്കണം യുവതയുടെ ജിവിത കാഴ്ചപ്പാട് .. ഞാന്‍ എന്ന അണ്‌മാത്ര സ്ന്ഗല്പത്തില്‍ നിന്നും ഞാനും നീയും എന്ന ബഹുസ്വര കാഴ്ചപ്പാടിലൂടെ മറ്റു അഞ്ചു പധങ്ങളോട് നീതി പുലര്‍ത്തുക .. അത് കൊണ്ട് തന്നെ വേദ ഗ്രന്ഥം ബഹുസ്വരതയുടെ ഒന്നാം പാഠം ആരംഭിക്കുന്നത് മനുഷ്യ വംശത്തിനു സന്മാര്‍ഗം അരുളുന്നു എന്നുര ചെയ്തു കൊണ്ടാണ്. അത് കൊണ്ട് തന്നെ ബഹുസ്വരതുയ്ടെ കാവലാളന്മാരും വിപ്ലവതിണ്ടേ ചലകഷക്തിയുമായ യുവത ഉപരിപ്ലതയില്‍ ജീവിതം കഴിച്ചു കൂട്ടുന്നത്‌ മനുഷ്യന്‍ എന്ന പദ ത്തോടുള്ള വെല്ലുവിളിയാണ് .

കാഴ്ചയും യാതാര്ത്യവും ഉപരിപ്ലതയും ആന്തരികതയുമാണ് .. ഓരോ കാഴ്ചയ്ക്ക്മപ്പുറം ആന്തരീകമായ യാഥാര്ത്യമുണ്ട് .. ആ യഥാര്ത്യങ്ങലിലാണ് യുവത അഭിരമിക്കേണ്ടത് .. ഖലീല്‍ ജിബ്രാന്റെ തന്നെ മറ്റൊരു കഥയില്‍ കടലിനോടു പുറം തിരിഞ്ഞു നില്കുന ഒരു മനുഷ്യനുണ്ട്‌ .. കടലിനോടു പുറം തിരിഞ്ഞു നിന്നു ശംഖു ശബ്ദം കേട്ടപ്പോള്‍ .. ഇതാണ് ഭയാനകമായ കടല്‍ .. എന്ന് ഘോഷിക്കുന്ന മനുഷ്യന് .. അപ്പോള്‍ ഖലീല്‍ ജിബ്രാന്‍ പറയുന്നു .. ഇത് പൊള്ളയായ ഉപരിപ്ലതയില്‍ കഴിയുന്ന സ്ഥലമാണ് .. ഞാനിവിടെ എന്‍റെ വസ്ത്രങ്ങള്‍ അഴിക്കില്ല .. ഇവിടെ എന്റെ നഗ്നത കാണിച്ചു കുളിക്കില്ല .. ഇത് പോലെയാണ് ഈ കാലഘട്ടത്തിലെ യുവത .. പൊള്ളയായ ഭൌതീക ശംഖു ശബ്ദങ്ങളാണ് ജീവിത ധര്ഷനഗല്‍ എന്ന് ധരിച്ചു ജീവിതത്തെ മരിപ്പിച്ചു കൊണ്ടിരിക്കുകയാണ് .. മുന്‍പില്‍ കേള്‍കുന്ന ശംഖു ശബ്ദങ്ങലെക്കാള്‍ അപ്പുറം പിറകില്‍ കടലിനോളം ആഴമുള്ള ജീവിത രംഗങ്ങള്‍ ‍ ഉണ്ടെന്നു അവന്‍ കാണാതെ പോകുന്നു .. മുന്നില്‍ നില്‍കുന്ന കഷ്ടതയുടെ രൂപങ്ങളായ മനുഷ്യര്‍ .. അവരുടെ പ്രശ്നങ്ങള്‍ ..അധാര്‍മിക അന്യായ ..അക്രമ രൂപങ്ങള്‍ എന്നിവ അവനെ സംബന്ധിക്കുന്നത് അസംബന്ധങ്ങലായിട്ടാണ് .. ഇവിടെയാണ് ഒരു യുവത പുനര്‍ജനിക്കപ്പെടെണ്ടത് .. ഈ മരണം പ്രതീക്ഷി ച്ചു നില്‍കുന്ന യുവതയെ പുനര്‍ജനിപ്പിക്കാന്‍ ..കര്‍മ ഭോധമുള്ള യുവത പുനര്‍ജനിപ്പിക്കപെടെണ്ടത്

ഓ. ഹെന്‍റിയുടെ ലാസ്റ്റ് ലീഫ് എന്ന ചെറു കഥ യില്‍ നുമോനിയ ഭാധിച്ചു മരണം പ്രതീക്ഷിച്ചു കിടക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട് .. ആശുപത്രി കിടക്കയിലെ ജനാലയിലൂടെ പുറത്തു നില്‍കുന്ന മരത്തില്‍ നിന്നു പൊഴിയുന്ന ഓരോ ഇലയും നോക്കി നില്‍കുന്ന പെണ്‍കുട്ടി .. അവസാനത്തെ ഇല വീഴുന്ന ദിവസം താനും മരിക്കും എന്ന് കണക്കു കൂട്ടുന്ന പെണ്‍കുട്ടി യെ കൃത്രിമ ഇല വരച്ചു പിടിപ്പിച് വീഴാത ഇലയാക്കി മാറ്റി ശുഭ പ്രതീക്ഷ നല്‍കി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതാണ് കഥയുടെ ആകെ തുക ..

ഈ നിലയിലാനിന്നു യുവത്വം .. അന്തമായ കപട ഭൌതീക രോഗം യുവത്വത്തെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുകയ്യാണ് .. അവസാനത്തെ ഇല വീഴുന്നതും കാത്തിരിക്കുകയാണ് .. ഇവിടെ ഇവര്‍ക് ശുഭപ്രതീക്ഷ നല്‍കാന്‍ .. പ്രയോഗീകമായ ഇലകളും കയ്യിലേന്തി നാം ഉണര്ന്നിരിക്കെണ്ടാതുണ്ട്..അങ്ങനെ ഒരു സമൂഹത്തെ വാര്തെടുക്കണം .. വര്‍ത്തമാന കാലത്തിനും .. ഭാവി തലമുറക്കും വേണ്ടി.
...................................തസ്നീം, ദോഹ ഈവനിങ്ങ് യൂണിറ്റ്.
 

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons